നാലാംക്ലാസുകാരിയെ മർദിച്ച സംഭവം; കുട്ടിയുടെ പിതാവും രണ്ടാനമ്മയും പിടിയിൽ

4th std girl assault
വെബ് ഡെസ്ക്

Published on Aug 08, 2025, 11:06 PM | 1 min read

ആലപ്പുഴ: നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാംക്ലാസുകാരിയെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അൻസർ, രണ്ടാനമ്മ ഷെഫിന എന്നിവർ പിടിയിൽ. വെള്ളിയാഴ്ച വൈകിട്ട് എട്ടോടെ കൊല്ലം ഷെഫിനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും 8.30 ഓടെ അച്ഛൻ അൻസറിനെ പത്തനംതിട്ട അടൂരിനടുത്ത് കടമാംകുളത്തുനിന്നാണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേകസംഘം പ്രതികളെ പിടികൂടിയത്. ആലപ്പുഴ എസ്പി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷകസംഘം ടീമുകളായി തിരിഞ്ഞ് പ്രതികൾക്കായി ഇന്ന് രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിവരുകയായിരുന്നു.


പരിചയക്കാർ, അടുത്ത ബന്ധുക്കൾ, ഇരുവരുടെയും രണ്ടുവർഷത്തെ ഫോൺകോൾ വിവരങ്ങൾ എന്നിവയും കുട്ടിയുടെ പിതാവ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചതിനാൽ അതു കേന്ദ്രീകരിച്ചും സംഘം അന്വേഷണം നടത്തി. പ്രതികൾ കടമാംകുളത്തിനടുത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അവിടേക്ക് എത്തുകയായിരുന്നു. രണ്ടാനമ്മയാണ് ആദ്യം പിടിയിലാകുന്നത്. പിന്നാലെ പിതാവും പിടിയിലായി. ഇരുവരെയും രാത്രി വൈകി നൂറാനാട് സ്റ്റേഷനിൽ എത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home