ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമം: അനന്തു വെളിപ്പെടുത്തിയ 'കണ്ണൻ ചേട്ടൻ' ബാലഗോകുലത്തിന് നേതൃത്വം നൽകുന്നയാൾ

കോട്ടയം: ആർഎസ്‌എസ് ക്യാമ്പിലെ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത കോട്ടയം എലിക്കുളം സ്വദേശി അനന്തു അജിയുടെ മരണമൊഴി പുറത്തുവന്നതിന് പിന്നാലെ കുറ്റാരോപിതൻ ഒളിവിൽ. ആർഎസ്എസ് നേതാവ് നിധീഷ് മുരളീധരനാണ് ഒളിവിൽപോയിരിക്കുന്നത്. ഇയാൾക്കു വേണ്ടിയുള്ള പൊലീസ് തെരച്ചിൽ ഉൗർജിതമാക്കി.
ബാലഗോകുലത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നയാളാണ് നിധീഷ് മുരളീധരൻ. ഇൻസ്റ്റാഗ്രാമിൽ ഷെഡ്യൂൾ ചെയ്ത് ആദ്യം പുറത്തുവന്ന അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ഇയാളെ എൻ എം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലാണ് നിധീഷാണ് തന്നെ ചൂഷണം ചെയ്തതെന്ന് വെളിപ്പെടുത്തിയത്. "കണ്ണൻചേട്ടൻ' എന്ന വിളിപ്പേരും അനന്തു വെളിപ്പെടുത്തിയിരുന്നു. ഇയാൾക്ക് കാഞ്ഞിരപ്പള്ളിക്ക് സമീപം ഒരു വ്യാപാര സ്ഥാപനമുണ്ട്. ഇത് ദിവസങ്ങളായി തുറന്നിട്ടെന്ന് നാട്ടുകാർ പറഞ്ഞു.
ആർഎസ്‌എസ് ശാഖകളിലും ക്യാമ്പുകളിലും കുട്ടികളുടെ നേരെ നടക്കുന്നത് കടുത്ത ലൈംഗിക പീഡനങ്ങളാണെന്നാണ് അനന്തു മരണമൊഴിയിൽ പറയുന്നത്.









0 comments