ad
Deshabhimani

സേവനം അവസാനിപ്പിക്കാനൊരുങ്ങി സ്കൈപ്പ്; ലക്ഷ്യം മൈക്രോസോഫ്റ്റ് ടീംസിന്റെ പ്രചാരണം

skype
വെബ് ഡെസ്ക്

Published on Mar 02, 2025, 05:41 PM | 1 min read

ലക്സംബർഗ്: വീഡിയോ കോളിംഗ് പ്ലാറ്റഫോമായ സ്കൈപ്പ് മെയ് മാസത്തിൽ സേവനം അവസാനിപ്പിക്കുന്നു. ഉടമസ്ഥരായ മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ചാറ്റുകളുമായും കോൺടാക്റ്റുകളുമായും ബന്ധം നിലനിർത്താൻ അവരുടെ അക്കൗണ്ട് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ടീമുകളിലേക്ക് സൈൻ ഇൻ ചെയ്യാമെന്ന് സ്കൈപ്പ് അധികൃതർ എക്സിൽ കുറിച്ചു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്കൈപ്പിന് ഉള്ളത്.


ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനപ്രിയമായ വെബ്‌സൈറ്റുസ്കൈപ്പ്കളിൽ ഒന്നായിരുന്നു സ്കൈപ്പ്. ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവരുടെ കമ്പ്യൂട്ടറുകൾ വഴി സൗജന്യമായി വോയ്‌സ് കോളുകൾ ചെയ്യാൻ സ്കൈപ്പിലൂടെ കഴിഞ്ഞിരുന്നു. ഈ സേവനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ അല്ലെങ്കിൽ ഒരേയൊരു കമ്പനിയായിരുന്നില്ല ഇത്. പക്ഷേ കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് സൗജന്യമായി വിളിക്കാൻ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്ന ആശയത്തെ ജനകീയമാക്കിയത് സ്കൈപ്പ് ആയിരുന്നു.


2003-ൽ സ്വീഡനിൽ നിന്നുള്ള നിക്ലാസ് സെൻസ്ട്രോം, ഡെന്മാർക്കുകാരനായ ജാനസ് ഫ്രിസ് എന്നിവർ ചേർന്നാണ് സ്കൈപ്പ് സ്ഥാപിച്ചത്. എസ്റ്റോണിയക്കാരായ ആഹ്ട്ടി ഹെൻല, പ്രിറ്റ് കസെസലു, ജാൻ ടല്ലിൻ, ടോവിയോ അന്നസ് എന്നീ ഡെവലപ്പർമാർ ചേർന്നാണ് സ്‌കൈപ്പ് സോഫ്റ്റ് വെയർ വികസിപ്പിച്ചത്. ഐപി അധിഷ്ഠിത വീഡിയോ കോൺഫറൻസിങ്, വീഡിയോ കോൾ സേവനമായിരുന്നു ഇത്.


2005ൽ ഈബേ 260 കോടി ഡോളറിന് ഏറ്റെടുത്തു. 2009 സെപ്റ്റംബറിൽ സിൽവർ ലേക്ക്, ആൻഡ്രീസൻ ഹോറോവിറ്റ്‌സ്, കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾ സ്‌കൈപ്പിന്റെ 65 ശതമാനം ഓഹരി ഈബേയിൽ നിന്ന് വാങ്ങി. 2011ൽ സ്കൈപ്പ് അമേരിക്കൻ ടെക് ഭീമനായ മൈക്രോസോഫ്റ്റ് 8.5 ബില്യൺ ഡോളറിന് ഏറ്റെടുത്തു.


2017ൽ മൈക്രോസോഫ്റ്റ് ടീംസ് ആപ്പ് പുറത്തിറക്കിയിരുന്നു. ഇത് സ്കൈപ്പിന് കനത്ത വെല്ലുവിളിയായിരുന്നു. വർക്ക്‌സ്പേസ് ചാറ്റ്, വീഡിയോ കോൺഫറൻസിംഗ്, ഫയൽ സ്റ്റോറേജ് തുടങ്ങിയ സൗകര്യങ്ങൾ ടീംസ് ആപ്പ് നൽകുന്നുണ്ട്. മൈക്രോസോഫ്റ്റ് ടീംസിന് കൂടുതൽ പ്രചരണം ലഭിക്കുന്നതിനായാണ് സ്കൈപ്പ സേവനം നിർത്തുന്നതെന്നാണ് ടെക് വിദ​ഗ്ധർ പറയുന്നത്. ഏതായാലും സകൈപ്പ് ഉപഭോക്താക്കൾക്ക് ടീംസിലേക്കോ മറ്റ് പ്ലാറ്റ്ഫോമുകളിലേക്കോ ചുവടുമാറ്റം നടത്തേണ്ടിവരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home