ad
Deshabhimani

ലാ ലിഗ: ഗെറ്റാഫെയെ തകർത്ത് അലാവസിന് വിജയത്തുടക്കം

Alavas

Photo:AP

വെബ് ഡെസ്ക്

Published on Aug 16, 2026, 06:34 AM | 1 min read

മാഡ്രിഡ് : ലാ ലിഗ സീസണിലെ ആദ്യ മത്സരത്തിൽ 10 പേരായി ചുരുങ്ങിയ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഡെപോർട്ടീവോ അലാവസ്. മെൻഡിസോറോസ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി മുൻ റയൽ മാഡ്രിഡ് താരം മരിയാനോ ഡയസ് അലാവസിന്റെ വിജയശില്പിയായി.


മത്സരത്തിന്റെ തുടക്കം മുതൽ അലാവസ് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ അരമണിക്കൂറിൽ ടോണി മാർട്ടിനസിനും നഹുവൽ തെനാഗ്ലിയക്കും അവസരങ്ങൾ മുതലാക്കാനായില്ല. എന്നാൽ 42-ാം മിനിറ്റിൽ അബ്ദെ റെബ്ബാച്ചിനെതിരായ മോശം ഫൗളിന് വിപിആർ പരിശോധനയ്ക്ക് ശേഷം ഗെറ്റാഫെ താരം കി കോ ഫെമെനിയക്ക് റഫറി നേരിട്ട് റെഡ് കാർഡ് നൽകിയതോടെ മത്സരം അലാവസിന്റെ നിയന്ത്രണത്തിലായി.


രണ്ടാം പകുതിയിൽ പത്തുപേരുമായി പ്രതിരോധിച്ചുനിന്ന ഗെറ്റാഫെയെ 60-ാം മിനിറ്റിൽ അലാവസ് തകർത്തു. മരിയാനോ ഡയസിന്റെ കൃത്യതയാർന്ന ക്രോസിൽ നിന്ന് തെനാഗ്ലിയ ശക്തമായ ഹെഡ്ഡറിലൂടെ ടീമിന്റെ ആദ്യ ഗോൾ നേടി. തുടർന്ന് ഇഞ്ചുറി ടൈമിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ ഡയസ് സ്കോർ 2-0 ആക്കി. തൊട്ടുപിന്നാലെ ഡയസിന്റെ അസിസ്റ്റിൽ നിന്ന് മൈക്കൽ റോഡ്രിഗസ് ടീമിന്റെ മൂന്നാം ഗോളും നേടി വിജയം പൂർത്തിയാക്കി.


2021-22 സീസണിന് ശേഷം ആദ്യമായാണ് ഡയസ് ലാ ലിഗയിൽ ഒരു ഗോളിൽ നേരിട്ട് പങ്കാളിയാകുന്നത്. 8 ഗോളുകളോടെ ലാ ലിഗയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഡൊമിനിക്കൻ റിപ്പബ്ലിക് താരമെന്ന റെക്കോഡ് ജൂനിയർ ഫിർപോയെ (7 ഗോളുകൾ) മറികടന്ന് ഡയസ് സ്വന്തമാക്കി. കഴിഞ്ഞ അഞ്ച് സീസണുകളിലായി യൂറോപ്പിലെ മുൻനിര 5 ലീഗുകളിൽ ഏറ്റവും കൂടുതൽ റെഡ് കാർഡുകൾ (34 എണ്ണം) ലഭിച്ച ടീമെന്ന മോശം റെക്കോർഡ് ഗെറ്റാഫെ തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home