സിന്ധുവിന് ചരിത്രനേട്ടം; ജപ്പാൻ ഓപ്പണിൽ കിരീടം

പി വി സിന്ധു
ടോക്യോ: ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റണിൽ കിരീടംചൂടി ഇന്ത്യയുടെ പി വി സിന്ധു. ജാപ്പനീസ് താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ കന്നി ജപ്പാൻ ഓപ്പൺ കിരീടവും ആദ്യത്തെ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയത്. 2019ൽ ലോക ചാമ്പ്യൻഷിപ്പ് നേടിയതിന് ശേഷമുള്ള സിന്ധുവിന്റെ ഏറ്റവും വലിയ വിജയമാണിത്.
ഞായറാഴ്ച നടന്ന മത്സരത്തിൽ മൂന്ന് തവണ ലോക ചാമ്പ്യനായ യമാഗുച്ചിയെ 21-17, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തിക്കൊണ്ടാണ് 31 വയസ്സുകാരിയായ സിന്ധു ജപ്പാൻ ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയത്. രണ്ട് വർഷത്തിലേറെയായി നീണ്ടുനിന്ന കിരീടവരൾച്ചയ്ക്ക് ഇതോടെ വിരാമമായി.
2024ലെ സയ്യിദ് മോദി ഇന്റർനാഷണലിലായിരുന്നു സിന്ധു അവസാനമായി കിരീടം നേടിയത്.
യമാഗുച്ചിയുടെ ആറാം ജപ്പാൻ ഓപ്പൺ ഫൈനലായിരുന്നു ഇത്.










0 comments