ad
Deshabhimani

സ്പെയിൻ ഇതിഹാസം സാവി നെതർലൻഡ്സിലേക്ക്; 48 വർഷത്തിനു ശേഷം ആദ്യ വിദേശ പരിശീലകൻ

Xavi

സാവി| Photo : Reuters

വെബ് ഡെസ്ക്

Published on Aug 13, 2026, 02:50 PM | 2 min read

ആംസ്റ്റർഡാം : സ്പെയിൻ ഇതിഹാസ താരം സാവി ഹെർണാണ്ടസിനെ നെതർലൻഡ്സ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു. ഇതോടെ 48 വർഷത്തിന് ശേഷം നെതർലൻഡ്സ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശ പരിശീലകനായി സാവി മാറി. 2010 ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം നേടിയ സ്പെയിൻ ടീമിലെ പ്രധാന താരമായിരുന്നു സാവി. ഓസ്ട്രിയക്കാരനായ എർൻസ്റ്റ് ഹാപ്പലിന് ശേഷം ടീമിന്റെ ആദ്യ വിദേശ പരിശീലകനാണ് സാവി. 1978 ലോകകപ്പിൽ ഹാപ്പലിന്റെ നേതൃത്വത്തിൽ നെതർലൻഡ്സ് ഫൈനലിലെത്തിയെങ്കിലും അർജന്റീനയോട് പരാജയപ്പെട്ടു.


മുൻ പരിശീലകൻ റൊണാൾഡ് കോമന്റെ പിൻഗാമിയായാണ് 46കാരനായ സാവി ചുമതലയേൽക്കുന്നത്. നാല് വർഷത്തെ കരാറിലാണ് നിയമനം. യൂറോ 2028ലും 2030 ലോകകപ്പിലും സാവിയായിരിക്കും നെതർലൻഡ്സിനെ നയിക്കുക. ബാഴ്സലോണ അക്കാദമിയിൽ പരിശീലനം നേടിയ ഒരാളെന്ന നിലയിൽ, യോഹാൻ ക്രൈഫും റിനസ് മിഷെൽസും ഉൾപ്പെടെയുള്ളവരുടെ സ്വാധീനം എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡച്ച് ഫുട്ബോളുമായി എനിക്ക് പ്രത്യേക ബന്ധമുണ്ട്. ഡച്ച് ഫുട്ബോളിന്റെ മകനാണ് താനെന്ന് പറയാം, സാവി പറഞ്ഞു.


2024ൽ ബാഴ്സലോണ വിട്ടതിന് ശേഷം മറ്റൊരു ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തും സാവി ഉണ്ടായിരുന്നില്ല. ഖത്തർ ക്ലബായ അൽ സാദിലൂടെയാണ് അദ്ദേഹം പരിശീലക ജീവിതം ആരംഭിച്ചത്. ബാഴ്സലോണയെ 2023ൽ ലാ ലിഗ കിരീടത്തിലേക്ക് നയിച്ചെങ്കിലും അടുത്ത സീസണിന്റെ അവസാനത്തിൽ അദ്ദേഹത്തെ പുറത്താക്കുകയും ഹാൻസി ഫ്ലിക്കിനെ പകരക്കാരനാക്കുകയും ചെയ്തു. കളിക്കാരനെന്ന നിലയിൽ ബാഴ്സലോണയ്ക്കായി നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ സാവി ക്ലബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ മെസിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.


സെപ്റ്റംബർ 24ന് ജർമനിക്കെതിരായ നേഷൻസ് ലീഗ് മത്സരത്തിലായിരിക്കും സാവിയുടെ ആദ്യ മത്സരം. ആംസ്റ്റർഡാമിലെ ജോഹാൻ ക്രൈഫ് അരീനയിലാണ് മത്സരം. 1988ലെ യൂറോ കപ്പ് കിരീടമാണ് അവരുടെ ഏക അന്താരാഷ്ട്ര കിരീടം.


2008, 2012 യൂറോ കപ്പുകളിലും 2024ലും സെമിഫൈനലിൽ പുറത്തായി. സ്പെയിനിനായി 2008 യൂറോ കപ്പ്, 2010 ലോകകപ്പ്, 2012 യൂറോ കപ്പ് എന്നീ തുടർച്ചയായ മൂന്ന് പ്രധാന അന്താരാഷ്ട്ര കിരീടങ്ങൾ നേടുന്നതിൽ സാവി നിർണായക പങ്കുവഹിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home