Deshabhimani

അടി, തിരിച്ചടി; ചാമ്പ്യൻസ്‌ ലീഗിൽ ആറ്‌ ഗോൾ ത്രില്ലർ

lamine Yamal

PHOTO: Facebook/Champions League

avatar
Sports Desk

Published on May 01, 2025, 08:48 AM | 1 min read

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ രണ്ടാം പാദ സെമിയിൽ പിറന്നത്‌ ആറ്‌ ഗോളുകൾ. തുടക്കം മുതൽ അത്യന്തം ആവേശം നിറഞ്ഞ എഫ്‌ സി ബാഴ്‌സലോണ–ഇന്റർ മിലാൻ പോരാട്ടത്തിൽ ഇരു ടീമുകളും മൂന്ന്‌ ഗോൾ വീതം നേടി. ആദ്യ പാദ സെമി സമനിലയിൽ പിരിഞ്ഞതോടെ ഇന്റർ മിലാന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദമായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.


ബാഴ്‌സലോണയുടെ ഹൃദയം തകർത്തുകൊണ്ട്‌ അവരുടെ ഹോം ഗ്രൗണ്ടിൽ ഇന്റർ മിലാനാണ്‌ ആദ്യ ഗോൾ നേടിയത്‌. പരിക്ക്‌ കാരണം പുറത്തിരുന്ന മാർകസ്‌ തുറാം ഇടവേളയ്‌ക്ക്‌ ശേഷം കളത്തിലിറങ്ങിയപ്പോൾ ആദ്യ മിനുട്ടിൽ തന്നെ വല കുലുക്കി. തുടർന്ന്‌ 21–ാം മിനുട്ടിൽ ലഭിച്ച കോർണറിലൂടെ പ്രതിരോധ താരം ഡംഫ്രിസ്‌ ഇന്ററിന്റെ ലീഡ്‌ രണ്ടാക്കി.


രണ്ട്‌ ഗോൾ പിന്നിട്ട്‌ നിന്നതിന്‌ ശേഷം ബാഴ്‌സലോണ കൗമാര താരം ലാമിൻ യമാലിലൂടെ തിരിച്ച്‌ വരികയായിരുന്നു. 24–ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെ 17 കാരൻ ബാഴ്‌സയ്‌ക്കായി ആദ്യ ഗോൾ നേടി. തുടർന്ന്‌ 38–ാം മിനുട്ടിൽ ഫെറാൻ ടോറസ് കറ്റാലൻമാരെ ഒപ്പമെത്തിക്കുകയും ചെയ്തു.


രണ്ട്‌ ഗോൾ നേടിയതോടെ വിജയം പ്രീതീക്ഷിച്ച ബാഴ്‌സലോണയെ ഇന്റർ മിലാൻ വീണ്ടും പിന്നിലാക്കി. കോർണറിലൂടെയായിരുന്നു ഇന്റർമിലാന്റെ മൂന്നാം ഗോളും. ഡംഫ്രിസ്‌ തന്നെയാണ്‌ഇത്തവണയും വല കുലുക്കിയത്‌. എന്നാൽ ഇന്ററിന്റെ ലീഡിന്‌ അൽപ സമയത്തെ ആയുസ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 65–ാം മിനുട്ടിൽ റാഫീന്യയുടെ ലോങ്‌ റേഞ്ച്‌ ഗോൾ പോസ്റ്റിനേയും ഇന്റർ കീപ്പർ ഇയാൻ സോമറിനേയും സ്‌പർശിച്ച്‌ വലയിലെത്തി.


ഈ വർഷം മൂന്ന്‌ കിരീടങ്ങൾ കൊതിച്ചിറങ്ങിയ ബാഴ്‌സലോണയ്‌ക്ക്‌ നിരാശയാണ്‌ ഹോം ഗ്രൗണ്ടിലെ സമനില. അവസാന മൂന്ന്‌ മത്സരങ്ങൾ പരാജയപ്പെട്ട്‌ സെമിക്കെത്തിയ ഇന്ററിന്‌ പ്രതീക്ഷയും. ഇന്ററിനായി രണ്ട്‌ ഗോൾ നേടിയ ഡംഫ്രിസാണ്‌ കളിയിലെ താരം. സമനിലയായെങ്കിലും ക്ലബ്ബിനായി 100–ാം മത്സരത്തിനിറങ്ങിയ ലാമിൻ യമാലിന്റെ പ്രകടനം ബാഴ്‌സലോണ ആരാധകർക്ക്‌ പ്രതീക്ഷ നൽകുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home