ad
Deshabhimani

ഫിഫ ലോകകപ്പ് 2026; ഗ്രൂപ്പ് സിയിലെ നിർണ്ണായക പോരാട്ടത്തിൽ മൊറോക്കോയും സ്കോട്ട്‌ലൻഡും നാളെ നേർക്കുനേർ

SCOTLAND VS MOROCO

സ്കോട്ലൻഡ് ടീം ക്യാപ്റ്റൻ ആൻഡി റോബർട്സനും മോറോപിക്കോ ടീം ക്യാപ്റ്റിൻ അഷ്‌റഫ് ഹക്കിമിയും | Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 19, 2026, 07:17 PM | 1 min read

ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ ഏറ്റവും ആവേശകരമായ രണ്ടാം റൗണ്ട് പോരാട്ടത്തിൽ മൊറോക്കോയും സ്കോട്ട്‌ലൻഡും ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3 .30 ന് ബോസ്റ്റൺ സ്റ്റേഡിയത്തിൽ നേർക്കുനേർ വരുന്നു.


ആദ്യ മത്സരത്തിന് ശേഷം ഗ്രൂപ്പ് സിയിൽ സ്കോട്ട്‌ലൻഡാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ പോരാട്ടത്തിൽ അവർ ഹെയ്തിയെ 1-0 ന് പരാജയപ്പെടുത്തിയിരുന്നു.


28-ാം മിനിറ്റിൽ ഗോൾ നേടിയതിന് ശേഷം മത്സരത്തിൽ വെറും മൂന്ന് ഷോട്ടുകൾ മാത്രമാണ് സ്കോട്ട്‌ലൻഡിന് ഉതിർക്കാനായതെങ്കിലും അവർ വിജയം സ്വന്തമാക്കി.


ജോൺ മക്ഗിൻ നേടിയ ആ ഗോൾ 28 വർഷത്തിന് ശേഷമുള്ള സ്കോട്ട്‌ലൻഡിന്റെ ആദ്യ ലോകകപ്പ് ഗോളായിരുന്നു. കൂടാതെ 1990 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പ് വിജയവുമായിരുന്നു ഇത്.


ഇന്ന് മൊറോക്കോയ്‌ക്കെതിരെ വിജയിച്ചാൽ സ്കോട്ട്‌ലൻഡിന് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാം. കൂടാതെ ഹെയ്തി ബ്രസീലിനെ തോൽപ്പിക്കുകയോ സമനിലയിൽ തളയ്ക്കുകയോ ചെയ്താൽ സ്കോട്ട്‌ലൻഡിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാനും സാധിക്കും.


മറുഭാഗത്ത്, കരുത്തരായ ബ്രസീലിനെ 1-1 ന് സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മൊറോക്കോ വരുന്നത്. മത്സരത്തിന്റെ ആദ്യ 31 മിനിറ്റിൽ ബ്രസീലിനെക്കാൾ കൂടുതൽ ഷോട്ടുകൾ ഉതിർക്കാൻ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു.


കഴിഞ്ഞ ലോകകപ്പിൽ വളരെ കുറഞ്ഞ സാധ്യതകളുമായി വന്ന് സെമിഫൈനൽ വരെ കുതിച്ച മൊറോക്കോയ്ക്ക്, നിലവിൽ ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ളതിനാൽ പ്രതീക്ഷകൾ വളരെ കൂടുതലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home