ചിലിയുടെ ഹൃദയം തകർത്ത് മെക്സിക്കോ; ഉക്രയ്നെ വീഴ്ത്തി സ്പെയ്നും ക്വാർട്ടറിൽ

വാൽപാറൈസോ: അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ് പ്രീ ക്വാർട്ടർ ആതിഥേയരായ ചിലിയെ തകർത്ത് മെക്‌സിക്കോ മുന്നേറി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മെക്സിക്കോ സ്വന്തം കാണികൾക്ക് മുന്നിൽ ആതിഥേയരെ തകർത്തത്. ഉക്രയ്നിനെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി സ്പെയിനും ക്വാർട്ടറിൽ പ്രവേശിച്ചു.
ടൂർണമെന്റിലെ മികച്ച പ്രകടനത്തോടെയാണ് മെക്സിക്കോ ചിലിയെ നേരിട്ടത്. പന്ത് കൈവശം വെച്ചു കളിച്ച ടീം ആദ്യ പകുതിയിൽ തന്നെ ലീഡ് എടുത്തു. 26-ാം മിനിറ്റിൽ തഹിയേൽ ജിമെനെസിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. രണ്ടാം പകുതിയിലും ചിലിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 67-ാം മിനിറ്റിൽ ഐക്കർ ഫിംബ്രസ് ടീം ലീഡ് ഉയർത്തി. പിന്നാലെ 80, 86 മിനിറ്റുകളിലായി ഹ്യൂഗോ കാംബെറോസ് ഇരട്ട ഗോൾ കൂടി നേടിയതോടെ ചിലി പൂർണ്ണമായും തകര്‍ന്നു. കളിയവസാനിക്കാനിരിക്കെ 88-ാം മിനിറ്റിൽ ജുവാൻ റോസൽ ആതിഥേയർക്കായി ആശ്വാസ ഗോൾ മടക്കി.
ശക്തമായ സ്പെയിന്‍ കൗരമത്തിനെതിരെ ഉക്രയ്ന് പിടിച്ച് നില്‍ക്കാനായില്ല. ആദ്യപകുയിൽ തന്നെ സ്പെയിന്‍ വിജയഗോൾ കണ്ടെത്തി. 24-ാം മിനിറ്റിൽ പാബ്ലോ ഗാർസിയയാണ് ടീമിനായി ഗോൾ നേടിയത്. പന്തടക്കം കൊണ്ടാണ് സ്പെയിൻ കൗമാരവും ഉക്രയ്നിനെ വലച്ചത്. 71 ശതമാനവും പന്ത് കൈവശം വെച്ചു. എന്നാല്‍ കൂടുതൽ ഗോൾ കണ്ടെത്താൻ സ്പെയിനിന് ആയില്ല. രണ്ടാം പകുതിയിലാണ് ഉക്രയിന് പന്ത് ലഭിച്ചു തുടങ്ങിയത്. എന്നാൽ കാര്യമായി ഒന്നും ചെയ്യാൻ അവർക്കും സാധിച്ചില്ല. നാളെ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അർജന്റീന നൈജീരിയയെയും കൊളംബിയ ദക്ഷിണാഫ്രിക്കയെയും നേരിടും.









0 comments