ദയയില്ലാതെ യുഎസ് കൗമാരം; ന്യൂ കാലിഡോണിയയെ തകർത്തത് 9-1ന്

Photo: AFP
റാങ്കാഗ്വ: ഫിഫ അണ്ടർ 20 ലോകകപ്പിൽ തുടക്കക്കാരായ ന്യൂ കാലിഡോണിയ തകർത്ത് അമേരിക്ക. ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്കാണ് വിജയം. ലോകകപ്പിലെ തുടക്കകാരായ ന്യൂ കാലിഡോണിയയ്ക്കെതി ഒരു ദയയും അമേരിക്കൻ കൗമാരം കാട്ടിയില്ല. കളിയുടെ തുടക്കം മുതൽ ഗോളടി തുടങ്ങി. ആദ്യ നാല് മിനിറ്റിൽ തന്നെ യുഎസ്എ രണ്ട് ഗോളിന്റെ ലീഡ് നേടി. ബെഞ്ചമിൻ ക്രെമാഷിയാണ് ടീമിനായി ഗോൾ കണ്ടെത്തിയത്.
ഏഴാം മിനിറ്റിൽ നിക്കോ സാകിരിസ് ഗോൾ നേടി. തുടർന്ന് നിശ്ചിത ഇടവേളകളിൽ യുഎസ്എ ലീഡ് ഉയർത്തി കൊണ്ടിരുന്നു. ആദ്യ പകുതിൽ മറുപടിയില്ലാത്ത ഏഴ് ഗോളുകളാണ് യുഎസ് നേടിയത്. ഇതിനിടയിൽ ബെഞ്ചമിൻ ക്രെമാഷി ഹാട്രികും തികച്ചു. ഫ്രാൻസിസ് വെസ്റ്റ്ഫീൽഡും (28), നോളൻ നോറിസും (35, 44) ആദ്യ പകുതിയിൽ ഗോൾ നേടി. രണ്ടാം പകുതിയിൽ ന്യൂ കാലിഡോണിയയെ ബഹുമാനിച്ചാണ് യുഎസ്എ കളിച്ചത്. മികച്ച അവസരങ്ങൾ മാത്രം ഗോളാക്കി മാറ്റി. 68-ാം മിനിറ്റിൽ താഹ ഹാബ്രൂണും 73-ാം മിനിറ്റിൽ കോൾ കാംബെല്ലും ഗോൾ നേടി. ന്യൂ കാലിഡോണിയയ്ക്കായി വാപേ സിമാനെയാണ് ആശ്വാസ ഗോൾ നേടിയത്. 70-ാം മിനിറ്റിലോ ഗോളോടെ സിമാനെ ചരിത്രത്തിന്റെ ഭാഗമായി. ലോകകപ്പിൽ രാജ്യത്തിന്റെ ആദ്യഗോളാണ് താരം തന്റെ പേരിൽ കുറിച്ചത്.
മറ്റ് മത്സരങ്ങളിൽ ഫ്രാൻസ് ദക്ഷിണാഫ്രിക്കയെയും നോർവെ നൈജീരിയയെയും കൊളംബിയ സൗദി അറേബിയയെയും പരാജയപ്പെടുത്തി.









0 comments