ഇന്ത്യക്ക് തുടക്കത്തിൽ ബാറ്റിങ് തകർച്ച; അയർലൻഡിനെതിരായ രണ്ടാം ട്വന്റി 20 യിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഗോൾഡൻ ഡക്ക്

Photo Credit:BCCI
ബെൽഫാസ്റ്റ്: അയർലൻഡ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വൻ തിരിച്ചടി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യ അക്ഷരാർത്ഥത്തിൽ പതറുകയാണ്.
ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു. അയർലൻഡ് ബൗളർ ജയ് മൂന്ദ്രയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ സഞ്ജുവും അഭിഷേകും ഗോൾഡൻ ഡക്കായി മടങ്ങി.
മത്സരത്തിന്റെ ആദ്യ ഓവറുകളിൽ തന്നെ രണ്ട് പ്രധാന വിക്കറ്റുകൾ വീഴ്ത്തിയ ജയ് മൂന്ദ്ര ഇന്ത്യയുടെ ടോപ് ഓർഡറിനെ പൂർണ്ണമായും സമ്മർദ്ദത്തിലാക്കി.
ടോപ് ഓർഡർ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10) ഇഷാൻ കിഷനും (12) ചേർന്ന് ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും, ശ്രേയസ് അയ്യർ മൂന്ദ്രയ്ക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങി.
തൊട്ടുപിന്നാലെ ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച ഇഷാൻ കിഷൻ, അഡയറിന്റെ മികച്ച ഫീൽഡിംഗിൽ റൺ ഔട്ടായതോടെ ഇന്ത്യയുടെ തകർച്ച പൂർണ്ണമായി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഏഴു ഓവറിൽ 48 ന് 4 വിക്കറ്റ് എന്ന നിലയിലാണ്










0 comments