ad
Deshabhimani

ക്രിക്കറ്റ് ലോകകപ്പ് ഫോർമാറ്റിലെ മാറ്റം; ഐസിസിക്കെതിരെ പ്രതിഷേധവുമായി അസോസിയേറ്റ് രാജ്യങ്ങൾ

ASSOCIATE NATIONS

Photo Credit:ICC

വെബ് ഡെസ്ക്

Published on Jul 17, 2026, 07:27 PM | 1 min read

ദുബായ്: 2027 ലെ ഏകദിന ലോകകപ്പിന്റെ ഫോർമാറ്റിൽ ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും ക്രിക്കറ്റ് അസോസിയേഷനുകളും കടുത്ത പ്രതിഷേധവുമായി രംഗത്ത്.


ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ ടീമുകൾക്ക് പുറത്താകാൻ സാധ്യതയുള്ള പുതിയ 'സൂപ്പർ സീരീസ്' ഫോർമാറ്റിനെതിരെ നമീബിയ, നെതർലാൻഡ്സ്, സ്കോട്ട്ലൻഡ് ടീമുകളുടെ ക്യാപ്റ്റന്മാർ പരസ്യമായി രംഗത്തെത്തി.


14 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ, ഏറ്റവും താഴെ റാങ്കിലുള്ള ടീമുകൾക്ക് രണ്ട് മത്സരങ്ങൾ മാത്രമായിരിക്കും ലഭിക്കുക. ഇതിൽ പരാജയപ്പെടുന്ന രണ്ട് ടീമുകളെ ടൂർണമെന്റിൽ നിന്ന് പുറത്താക്കാനാണ് ഐസിസിയുടെ തീരുമാനം.


വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് യോഗ്യത നേടുന്ന ടീമുകൾക്ക് ആഗോള വേദിയിൽ അവസരം നിഷേധിക്കുന്ന തീരുമാനമാണിതെന്ന് അസോസിയേറ്റ് ക്യാപ്റ്റന്മാർ കുറ്റപ്പെടുത്തുന്നു.


ക്രിക്കറ്റിനെ ആഗോളതലത്തിൽ വളർത്തുമെന്ന് ഐസിസി വാദിക്കുന്നുണ്ടെങ്കിലും, ഇത്തരം തീരുമാനങ്ങൾ അസോസിയേറ്റ് രാജ്യങ്ങൾക്ക് വലിയ ടീമുകൾക്കെതിരെ കളിക്കാനുള്ള അവസരം കുറയ്ക്കുകയാണെന്ന് നെതർലാൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് പറഞ്ഞു.


കളിക്കാരുടെ കരിയറിനെ ബാധിക്കുന്ന ഇത്തരം നിർണ്ണായക തീരുമാനങ്ങൾ എടുക്കുമ്പോൾ താരങ്ങളുമായി മതിയായ കൂടിയാലോചനകൾ നടത്തുന്നില്ലെന്ന് സ്കോട്ട്ലൻഡ് ക്യാപ്റ്റൻ റിച്ചാർഡ് ബെറിംഗ്ടൺ ചൂണ്ടിക്കാട്ടി.


ഐസിസിയുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ സുതാര്യതയും കൂടിയാലോചനകളും ഇല്ലാത്തതിനെ ലോക ക്രിക്കറ്റ് താരങ്ങളുടെ യൂണിയനായ 'വേൾഡ് ക്രിക്കറ്റേഴ്സ് അസോസിയേഷൻ' രൂക്ഷമായി വിമർശിച്ചു.


ടൂർണമെന്റിന് 15 മാസം മാത്രം ശേഷിക്കെ ഫോർമാറ്റിൽ വരുത്തിയ ഈ മാറ്റം ടീമുകളുടെ തയ്യാറെടുപ്പുകളെ തകിടം മറിക്കുമെന്ന് ഡബ്ല്യുസിഎ സിഇഒ ടോം മോഫാറ്റ് വ്യക്തമാക്കി.


അതേസമയം, ടൂർണമെന്റ് കൂടുതൽ ആകർഷകമാക്കാനാണ് ഇത്തരം മാറ്റങ്ങൾ വരുത്തിയതെന്നാണ് ഐസിസിയുടെ വിശദീകരണം. മുൻനിര ടീമുകൾക്കൊപ്പം വളർന്നുവരുന്ന ടീമുകൾക്കും വലിയ വേദിയിൽ മത്സരിക്കാനുള്ള അവസരം ഇത് നൽകുന്നുണ്ടെന്ന് ഐസിസി അവകാശപ്പെടുന്നു.


എന്നാൽ, ഏകദിന ഫോർമാറ്റിനെക്കാൾ ട്വന്റി 20 ക്രിക്കറ്റിനാണ് ഐസിസി കൂടുതൽ പരിഗണന നൽകുന്നതെന്ന ആരോപണം ഈ തീരുമാനത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home