ad
Deshabhimani

ലീഡ്‌സ് ടെസ്റ്റിൽ പാകിസ്ഥാനെ ഇന്നിങ്സിനും 103 റൺസിനും തകർത്ത് ഇംഗ്ലണ്ട്

eng vs pak

പാകിസ്ഥാൻ ബാറ്റ്സ്മാൻ അലി ഉസ്മാനെ പുറത്താക്കിയ ഒല്ലി റോബിൻസന്റെ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Aug 21, 2026, 09:17 PM | 1 min read

ലീഡ്‌സ്: പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്നിങ്സിനും 103 റൺസിനുമാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ഓഗസ്റ്റ് 19ന് ആരംഭിച്ച മത്സരം മൂന്നാം ദിവസമായ ഇന്ന് അവസാനിച്ചു.


ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 171 റൺസിന് പുറത്തായിരുന്നു. പാകിസ്ഥാനായി അബ്ദുല്ല ഷഫീഖ് 61 റൺസും ഇമാം ഉൾ ഹഖ് 42 റൺസും നേടി. ഇംഗ്ലണ്ടിനായി ഓലി റോബിൻസണും ജോഷ് ടംഗും അഞ്ച് വീതം വിക്കറ്റുകൾ വീഴ്ത്തി.


ഒന്നാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് 409 റൺസ് നേടി. ജോർഡൻ കോക്സ് 73, ജോ റൂട്ട് 66, ഹാരി ബ്രൂക്ക് 91, ഡാൻ ലോറൻസ് 51 റൺസും നേടി. ഇതോടെ ഇംഗ്ലണ്ടിന് 238 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു.


രണ്ടാം ഇന്നിങ്സിലും പാകിസ്ഥാന് തിരിച്ചുവരാനായില്ല. 135 റൺസിന് ടീം ദയനീയമായി ഓൾഔട്ടായി. പാകിസ്ഥാനായി മുഹമ്മദ് റിസ്‌വാൻ 41 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിനായി ഓലി റോബിൻസൺ, ജോഫ്ര ആർച്ചർ, ജോഷ് ടംഗ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.


രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തിയ ഓലി റോബിൻസണാണ് പ്ലെയർ ഓഫ് ദ മാച്ച്. ജയത്തോടെ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home