ad
Deshabhimani

ഖരീഫ് സീസൺ ആസ്വദിക്കാൻ സലാലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

kharif season

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 12, 2025, 02:51 PM | 2 min read

മസ്‌കത്ത്‌/ സലാല: ഖരീഫ് സീസൺ ആസ്വദിക്കാൻ സലാലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. സലാല ഖരീഫ് സീസൺ ജൂൺ 2ന് ആണ് ആരംഭിച്ചത്. അന്നു മുതൽ പതിയെയാണ് ടൂറിസ്റ്റുകൾ എത്തി തുടങ്ങിയെതെങ്കിലും സീസൺ ഒന്നരമാസം പിന്നിടുമ്പോഴേക്കും

സന്ദർശകരുടെ തിരക്കാണ്. സലാലയുടെ ആകർഷകമായ തീരദേശ നഗരം വിനോദസഞ്ചാരികളുടെ പിടിയിൽ അമർന്നു.


കൊടും വേനൽ മാസങ്ങളിൽ അറേബ്യൻ രാജ്യങ്ങളിൽനിന്നും മറ്റു ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാലാവസ്ഥയുള്ള ദോഫാർ മേഖല സന്ദർശിക്കാൻ സഞ്ചാരികൾ ഒഴുകി എത്തി എന്നതാണ് വാസ്തവം. റോഡിൽകൂടി വാഹനങ്ങൾ കടന്നുപോകാൻ മണിക്കൂറുകൾ

എടുക്കുന്നു. പെട്രോൾ സ്റ്റേഷനുകളിൽ വാഹനങ്ങളുടെ നീണ്ട നിരകാണാൻ കഴിയും. നിലവിലുള്ള തണുത്ത കാലാവസ്ഥയും ചാറ്റൽ മഴയും പച്ചപ്പ് കൊണ്ട് പർവതപ്രദേശങ്ങളെ വലയം ചെയ്യുന്നു. ഇതും കുളിർമ്മയുള്ള കാഴ്ചയാണ്.


ഖരീഫ് സീസന്റെ പ്രത്യേക പരിപാടികൾ ജൂലൈ 15ന് ആരംഭിച്ചതു മുതൽ സന്ദർശകരുടെ പ്രവാഹമാണ്. ഇത് ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും.

ശാന്തവും ഉന്മേഷവുമുള്ള കാറ്റും പച്ചപ്പും ചേർന്നുള്ള സുന്ദരമായ കാലാവസ്ഥ ഇവിടെ മനോഹരമാക്കുന്നു. ഖരീഫ് സീസൺ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വരാന്ത്യ അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തുന്നത്. സ്വദേശി സ്കൂൾ ഈ മാസം അവസാനം വേനലവധി കഴിഞ്ഞു തുറക്കുമ്പോൾ ആണ് ഇനി സന്ദർശകരിൽ കുറവുണ്ടാകുന്നത്.


ഒമാനിലേയും മറ്റു ജി സി സി രാജ്യങ്ങളിലും അനുഭവപ്പെടുന്ന കഠിനമായ താപനിലയിൽ നിന്ന് തികച്ചും രക്ഷപ്പെടാവുന്ന കലാവസ്ഥയാണിവിടെ. പകൽ ഉച്ചതിരിയുമ്പോൾ താപനിലയിൽ പ്രകടമായ കുറവ് അനുഭവപ്പെടുന്നു. ഏകദേശം 25 ഡിഗ്രിയിൽ താഴെ താപനിലയുള്ള ഒരു അന്തരീക്ഷമാണ് ഈ മേഖലയാകെ. ചൂടിൽ നിന്ന് ആശ്വാസം തേടുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖരീഫ് സീസൺ ദോഫാറിൻ്റെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നു.


ഈ അനുകൂല കാലാവസ്ഥ തുടർ ദിവസങ്ങളിലും നിലനിൽക്കുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ മൂടൽമഞ്ഞിൻ്റെ സാന്ദ്രത വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഈർപ്പത്തിൻ്റെ പൊതുവായ വർദ്ധനവിനൊപ്പം പ്രദേശത്തിൻ്റെ തനതായ മൈക്രോക്ലൈമറ്റിന് കാരണമാകും. ഇത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സന്തോഷകരമാണ്. ഈ കാലയളവിൽ വിനോദസഞ്ചാരികളുടെ വരവ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഗണ്യമായി ഉയർത്തുന്നു. തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നതിലൂടെ

ടൂറിസ്റ്റുകളുടെ കടന്നുവരവ് വിപണിയെ ഉയർച്ചയിലേക്ക് നയിക്കും.


ബിസിനസുകളും സേവന ദാതാക്കളും അന്താരാഷ്ട്ര, ആഭ്യന്തര സന്ദർശകരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നു. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവരിലൂടെയും സാമ്പത്തിക വളർച്ചയ്ക്ക കാരണമാകുന്നു. ഒപ്പം ഊർജ്ജസ്വലമായ അന്തരീക്ഷം വളർത്തിയെടുക്കാനും സാധ്യമാകും. ഖരീഫ് സീസൺ സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കും.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home