ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി; ലുഫ്താൻസ 20,000 വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കും

lufthansa
വെബ് ഡെസ്ക്

Published on Apr 22, 2026, 01:51 PM | 1 min read

ബെർലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ ഇന്ധന പ്രതിസന്ധി മറികടക്കാൻ വിമാനങ്ങൾ വെട്ടിക്കുറച്ച് ലുഫ്താൻസ എയർലൈൻസ്. കുതിച്ചുയരുന്ന ജെറ്റ് ഇന്ധന വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെയ് മുതൽ ഒക്ടോബർ വരെ 20,000 ഹ്രസ്വദൂര വിമാനങ്ങൾ ലുഫ്താൻസ റദ്ദാക്കും. ഈ നീക്കത്തിലൂടെ ഏകദേശം 40,000 മെട്രിക് ടൺ ഇന്ധനം ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ലുഫ്താൻസ.


പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഇറാനുമായുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഇന്ധന വില ഇരട്ടിയായി വർദ്ധിച്ചതാണ് ഈ കടുത്ത തീരുമാനത്തിന് കാരണം. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നീ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള പ്രകടനം കുറഞ്ഞ റൂട്ടുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. നോർവേയിലെ സ്റ്റാവഞ്ചർ, പോളണ്ടിലെ ബൈഡ്‌ഗോസ്‌ക്സ് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പകരം സൂറിച്ച്, വിയന്ന, ബ്രസ്സൽസ് ഹബ്ബുകൾ വഴി സർവീസുകൾ പുനഃക്രമീകരിക്കും.


വിമാനങ്ങൾ വലിയ തോതിൽ റദ്ദാക്കുന്നുണ്ടെങ്കിലും, കമ്പനിയുടെ ആകെ സീറ്റ് ശേഷിയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ കുറവുണ്ടാകൂ. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയത് ആഗോള വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പിൽ വെറും ആറാഴ്ചത്തേക്കുള്ള ജെറ്റ് ഇന്ധന ശേഖരം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ് അധികൃതർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home