കുട്ടികൾ മുതിർന്ന് മറിച്ച് വിറ്റാലും സാധുവാകും
മൈനർമാരുടെ സ്വത്തിൽ രക്ഷിതാക്കൾ നടത്തുന്ന ഇടപാടുകൾ കോടതി വഴിയല്ലാതെയും റദ്ദാക്കാം; സുപ്രീം കോടതി

ന്യൂഡൽഹി: ഒരു വ്യക്തി മൈനർ ആയിരിക്കെ രക്ഷിതാവ് നടത്തുന്ന ഇടപാട് പ്രായപൂർത്തിയായി കഴിഞ്ഞ ശേഷം കേസ് ഫയൽ ചെയ്യാതെ തന്നെ റദ്ദാക്കാമെന്ന് സുപ്രീം കോടതി. ഭൂമി ഇടപാടാണെങ്കിൽ അത് മൂന്നാം കക്ഷിക്ക് വിൽക്കുക വഴി പോലും രക്ഷിതാവിന്റെ നടപടി അസാധുവായിത്തീരുമെന്ന് കോടതി നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത ഒരാൾ പ്രായപൂർത്തി എത്തിയാൽ കേസ് ഫയൽ ചെയ്യുന്നതിലൂടെ മാത്രമല്ല, മൂന്നാം കക്ഷിക്ക് സ്വത്ത് വിൽക്കുന്നത് പോലുള്ള വ്യക്തമായ പെരുമാറ്റത്തിലൂടെയും അവരുടെ രക്ഷിതാവ് നടത്തിയ അസാധുവായ വിൽപ്പന നിരസിക്കാൻ കഴിയും - ജസ്റ്റിസ് പങ്കജ് മിത്തലും ജസ്റ്റിസ് പ്രസന്ന ബി വരാലെയും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
കേസ് വന്ന വഴി
കർണാടകയിലെ ഒരു ഭൂമിയെ ചുറ്റിപ്പറ്റിയായിരുന്നു തർക്കം. പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരന്മാരുടെ ഉടമസ്ഥതയിലായിരുന്നു സ്വത്ത്. അവരുടെ സ്വാഭാവിക രക്ഷിതാവായി പ്രവർത്തിച്ച പിതാവ് നിയമം അനുശാസിക്കുന്നതുപോലെ, ജില്ലാ കോടതിയിൽ നിന്ന് നിർബന്ധിത മുൻകൂർ അനുമതി വാങ്ങാതെ 1971-ൽ കൃഷ്ണോജി റാവുവു എന്നയാൾക്ക് വസ്തു വില്പന നടത്തി.
വർഷങ്ങൾക്ക് ശേഷം മക്കൾ പ്രായപൂർത്തി എത്തിയപ്പോൾ അവരിൽ രണ്ട് പേരും അമ്മയും ചേർന്ന് 1989-ൽ അതേ വസ്തു കെ എസ് ശിവപ്പയ്ക്ക് വിറ്റു. അവർ ആ ഭൂമിയിൽ ഒരു വീട് പണിതു.
എന്നാൽ കുട്ടികളുടെ പിതാവിൽ നിന്നും ഭൂമി വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ കൃഷ്ണോജി റാവു ഇതേ വസ്തു 1993 ൽ കെ നീലമ്മയ്ക്ക് വിറ്റു. ഇതോടെയാണ് കേസ് കോടതിയിൽ എത്തുന്നത്.
കെ നീലമ്മ പ്രതിസ്ഥാനത്തായി സംഘർഷം ഉടലെടുത്തു. ആപ്പീലൻറ് (മൈനർമാരിൽ നിന്ന് ഭൂമി വാങ്ങിയത്) റിസ്പോണ്ടന്റ് (ഗാർഡിയൻ വഴി പ്രഥമ വാങ്ങിയവനിൽ നിന്ന് വാങ്ങിയത്) തമ്മിൽ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ എത്തി.
അപ്പീൽ കോടതി വിധിയും
ഹൈക്കോടതി വിധിയും തള്ളി
വിചാരണ കോടതി റിസ്പോണ്ടന്റിന്റെ കേസ് തള്ളി. രക്ഷിതാവ് കോടതി അനുമതി ഇല്ലാതെയാണ് വിൽപ്പന നടത്തിയതെന്നും, അതിനാൽ റിസ്പോണ്ടന്റിന് ഭൂമിയിൽ നിയമപരമായ അവകാശമില്ലെന്നും വിധിച്ചു.
എന്നാൽ ഫസ്റ്റ് അപീൽ കോടതി വിചാരണ കോടതിയുടെ വിധി റദ്ദാക്കി. രക്ഷിതാവിൽ നിന്ന് വാങ്ങിയ നടപടി ശരിവെച്ചു. പിന്നീട് ഹൈക്കോടതിയും ഇത് സ്ഥിരീകരിച്ചതോടെ ആപ്പീലൻറ് സുപ്രീം കോടതിയെ സമീപിക്കയായിരുന്നു.
ഹൈക്കോടതിയുടെ തീരുമാനം നിരസിച്ച ജസ്റ്റിസ് മിത്തൽ ഉൾപ്പെടുന്ന കോടതി, അനുമതിയില്ലാതെ ഒരു രക്ഷിതാവ് നടത്തുന്ന വിൽപ്പന പ്രായപൂർത്തിയാകാത്തയാളുടെ അഭ്യർത്ഥന പ്രകാരം അസാധുവാക്കാമെന്നും നിരസിക്കൽ എല്ലായ്പ്പോഴും ഒരു വ്യവഹാരത്തിലൂടെ പോലും ആയിരിക്കണമെന്നില്ലെന്നും നിരീക്ഷിച്ചു.
റവന്യു രേഖകളും താങ്ങായി
മക്കൾ പ്രായപൂർത്തിയായ ശേഷം വസ്തു വിറ്റത് രക്ഷിതാവിന്റെ അന്നത്തെ നടപടിയുടെ സാധുവായ ഒരു നിരാകരണമാണെന്ന് കോടതി സ്ഥിരീകരിച്ചു. "നിലവിലുള്ള കേസിൽ, കുട്ടികൾ പ്രായപൂർത്തിയായപ്പോൾ സ്വത്തിന്റെ പുതിയ വിൽപ്പന കരാറിൽ ഏർപ്പെടുന്നതിലൂടെ അവരുടെ പിതാവ് നടത്തിയ വിൽപ്പന ഇടപാടിനെ നിരസിച്ചു എന്നതിൽ തർക്കമില്ല.
പ്രായപൂർത്തിയാകാത്തവരുടെ പിതാവ് നടത്തിയ വിൽപ്പന രേഖയുടെ അടിസ്ഥാനത്തിൽ, വാങ്ങുന്നയാളോ തുടർന്നുള്ള വാങ്ങുന്നവരോ കൈവശപ്പെടുത്തിയിട്ടില്ലെന്നും, റവന്യൂ രേഖകളിൽ പ്രായപൂർത്തിയാകാത്തവരുടെ പേര് തുടർന്നും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും” കണ്ടെത്തുകയും ചെയ്തു.
പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ പിതാവ് വിൽപ്പന രേഖ നടപ്പിലാക്കിയതിനെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് ഒരു രേഖയും ഇല്ല. വസ്തുതകളിലും സാഹചര്യങ്ങളിലും, പ്രായപൂർത്തിയാകുമ്പോൾ അവരുടെ പിതാവ് നടത്തിയ വിൽപ്പന അവർ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ, അത് പ്രസ്തുത വിൽപ്പനയെ നിരാകരിക്കാൻ പര്യാപ്തമാണ് എന്ന് കേടതി പറഞ്ഞു.
വിൽപ്പന റദ്ദാക്കുന്നതിന് അവർ കേസ് ഫയൽ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു, മറിച്ച് പ്രായപൂർത്തിയാകാത്തവരുടെ സ്വത്ത് വാങ്ങിയവർ പ്രായപൂർത്തിയാകാത്തവർ നടത്തിയ വിൽപ്പന രേഖ റദ്ദാക്കുന്നതിനോ സ്വത്തിൽ തങ്ങളുടെ അവകാശം, ഉടമസ്ഥാവകാശം, താൽപ്പര്യം എന്നിവ പ്രഖ്യാപിക്കുന്നതിനോ കേസ് ഫയൽ ചെയ്യണമായിരുന്നു- കോടതി നിരീക്ഷിച്ചു.
വിധി പ്രകാരം അപ്പീൽ അനുവദിച്ചു, പ്രഥമ വിചാരണ കോടതിയുടെ തീരുമാനം പുനഃസ്ഥാപിച്ചു.









0 comments