Deshabhimani

ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2018, 02:54 AM | 0 min read

മായന്നൂര്‍> തിരുമൂലങ്ങാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ നിറമാല - വിളക്ക് ഉത്സവത്തിനിടെ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന്‍ മരിച്ചു.പാലക്കാട് കൊട്ടേക്കാട് കോട്ടപ്പുള്ളം വാസു മകന്‍ ശെല്‍വനാണ് (58) മരിച്ചത്.പരിക്കേറ്റയുടനെ പഴയന്നൂര്‍ പോലീസാണ് പാപ്പാനെ ആശുപത്രിയിലെത്തിച്ചത്.

ചേലക്കരയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ തൃശൂരെത്തിക്കുകയായിരുന്നു.പുലര്‍ച്ചെ മൂന്ന് മണിയോടെ ശെല്‍വന്‍ മരിക്കുകയായിരുന്നു.ആന്തരിക പരിക്കുകളാണ് മരണകാരണമെന്നാണ് സൂചന.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ചു വരുന്നതിനിടെയാണ് സംഭവം.

ശെല്‍വനെ ആന റോഡിലേക്ക് വലിച്ചിട്ട് കുത്തുകയാണുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ആനപ്പുറത്തുണ്ടായ മൂന്ന് യുവാക്കളെ ശരീരം കുലുക്കി നിലത്തിടാനും ആന ശ്രമിച്ചു. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ രണ്ടുപേര്‍ ചാടിയിറങ്ങിയും ഒരാളെ നാട്ടുകാര്‍ കെട്ടിടത്തിന് മുകളിലേക്ക് വലിച്ചു കയറ്റിയും രക്ഷപ്പെടുത്തി.

രണ്ടാം പാപ്പാന്‍ സംയമനത്തോടെ പ്രവര്‍ത്തിച്ചതിനാല്‍, ആനയെ സമീപത്തെ പറമ്പിലേക്ക് കയറ്റാനായി. ഇവിടത്തെ തെങ്ങുകളും മതില്‍ക്കാലും ആന തകര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് എത്തിയശേഷം ഏറെ പണിപ്പെട്ടാണ് രാത്രി 11.30 യോടെ ആനയെ തളച്ചത്. ശങ്കരനാരായണനാണ് ഇടഞ്ഞ ആന.  ഇതിനെത്തുടര്‍ന്ന് മായന്നൂര്‍ - ഒറ്റപ്പാലം റൂട്ടില്‍ ഗതാഗത തടസ്സവും ഉണ്ടായി.

 



deshabhimani section

Related News

View More
0 comments
Sort by

Home