ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തത്; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: കെ രാധാകൃഷ്ണൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2024, 01:10 PM | 0 min read

തിരുവനന്തപുരം > വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം ഉണ്ടാകാൻ പാടില്ലാത്തെന്നും  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കമമെന്നും കെ രാധാകൃഷ്ണൻ എംപി. ആക്രമണത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും.  വിനോദ സഞ്ചാരികളിൽ ലഹരി ഉപയോഗങ്ങൾ വർദ്ധിക്കുന്നു. വിനോദ സഞ്ചാരികൾ അച്ചടക്കം പാലിക്കേണ്ടതുണ്ട്. തങ്ങളേക്കാൾ അവശരായവരെ ദ്രോഹിക്കാനല്ല, മറിച്ച് സഹായിക്കാനാണ് ശ്രമിക്കേണ്ടത്. സമൂഹത്തിന് കൃത്യമായ ബോധവൽക്കർണം ആവശ്യമാണെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഇന്നലെ മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട ആദിവാസി യുവാവ് മാതനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വിനോദസഞ്ചാരികൾ വലിച്ചിഴച്ചത്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി ഒ ആർ കേളു പൊലീസിന് നിർദേശം നൽകി. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്ര മണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി  ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുമുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചതായും  മന്ത്രി പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home