Deshabhimani

സ്‌മാർട്ട്‌ സിറ്റി പദ്ധതി : ടീകോം 
 വാക്കുപാലിച്ചില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 01:28 AM | 0 min read

കൊച്ചി
ഫ്രെയിംവർക് എഗ്രിമെന്റ്‌ ഒപ്പിട്ട്‌ 17 വർഷം കഴിഞ്ഞിട്ടും പറഞ്ഞ വാക്കുകൾ പലതും ടീകോം പാലിച്ചിരുന്നില്ല. സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ 10 വർഷംകൊണ്ട് മിനിമം 88 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും 90,000 തൊഴിലവസരവും ഉണ്ടാക്കുമെന്നായിരുന്നു വ്യവസ്ഥ. മിനിമം 62 ലക്ഷം ചതുരശ്രയടി ഐടിക്കുമാത്രമായി വേണമെന്നും വ്യവസ്ഥയുണ്ട്‌. എന്നാൽ, ഇതുവരെ 5000 പേർക്കാണ്‌ തൊഴിൽ നൽകാനായത്‌. സ്‌മാർട്ട്‌ സിറ്റി സ്വയം നിർമിച്ച ആദ്യകെട്ടിടം പൂർണമായി വിവിധ കമ്പനികൾ ഏറ്റെടുത്തു. 37 കമ്പനികളാണ്‌ ഇവിടെ പ്രവർത്തിക്കുന്നത്‌. മാരി ആപ്സിന്റെ നാലു കമ്പനികൾ വേറെ കെട്ടിടത്തിലും പ്രവർത്തിക്കുന്നു. നിലവിൽ 17.5 ലക്ഷം ചതുരശ്രയടി നിർമിതസ്ഥലമാണ്‌ ഐടിക്കുവേണ്ടിയുള്ളത്‌. ബാക്കിയുള്ളവയുടെ നിർമാണം അവസാനഘട്ടത്തിലുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home