ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊർജിതമാക്കാൻ തീരുമാനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 10:11 PM | 0 min read

തിരുവനന്തപുരം > തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം തീരുമാനിച്ചു. വാർഡിലെ  നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ  തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന്  ഉറപ്പാക്കുകയും വേണം. യോഗത്തിൽ മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ടി എൻ സീമ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കുന്നതിന് ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് എന്നിവയുടെ തീരുമാനങ്ങൾ ത്വരിതപ്പെടുത്തും.

ദ്രവമാലിന്യ സംസ്‌കരണത്തിന് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് സുഗമമായി നടപ്പിലാക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. മൂന്നാർ ഗ്രീൻകോറിഡോർ പോലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പദ്ധതികൾക്ക് സർക്കാർ അനുമതി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കും. ഇത്തരം അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി രണ്ടാഴ്ച്ചയ്ക്കകം അനുമതി നൽകണമെന്നും യോഗം തീരുമാനിച്ചു. സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തി.  അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, എന്നിവ നൂറു ശതമാനം ഹരിതമാക്കുന്നതിന്റെ പ്രഖ്യാപനം 2025 മാർച്ച് 30നകം നടക്കും. 2025 ജനുവരി 26 ന് ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home