Deshabhimani

ഷിബിൻ വധക്കേസ്‌; ലീഗ്‌ പ്രവർത്തകരായ ആറ്‌ പ്രതികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 09:33 PM | 0 min read

നെടുമ്പാശേരി > കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിൽ ആറ്‌ പ്രതികൾ അറസ്റ്റിലായി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മുസ്ലീം ലീഗ്‌ പ്രവർത്തകരായ പ്രതികളെ പൊലീസ്‌ കസ്റ്റെഡിയിലെടുക്കുകയായിരുന്നു. പ്രതികളിൽ നാല്‌ പേർ ദോഹയിൽ നിന്നും രണ്ട് പേർ ദുബായില്‍ നിന്നുമാണ് എത്തിയത്.

വിചാരണ കോടതി വെറുതേ വിട്ട ഏഴ്‌ പ്രതികൾ കുറ്റക്കാരണെന്ന്‌ ഹൈക്കോടതി കണ്ടെത്തിയിരുന്നു. തുടർന്ന്‌ ഇവർക്കായി പൊലീസ്‌ ലൂക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയായ തെയ്യാംപടി ഇസ്മായില്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല. ഒക്‌ടോബർ 15നാണ്‌ കേസ്‌ ഹൈക്കോടതി പരിഗണിക്കുക.

കൊല ചെയ്യപ്പെടുമ്പോൾ 19 വയസായിരുന്നു ഷിബിന്റെ പ്രായം. സഹോദരനെ രാത്രികാല പ്ലസ്‌ടു ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലാക്കി സുഹൃത്തുക്കളെ  കാണാനിറങ്ങിയപ്പോഴാണ്‌ വെള്ളൂരിൽവച്ച്‌ ചടയങ്കണ്ടിത്താഴ ഷിബിനെ മുസ്ലിംലീഗ്‌ ക്രിമിനൽസംഘം ക്രൂരമായി വെട്ടിക്കൊന്നത്‌.

2015 ജനുവരി 22നായിരുന്നു സംഭവം.  ബൈക്കിൽ വരികയായിരുന്ന ഷിബിനെയും സുഹൃത്തിനെയും വെള്ളൂർ സ്‌കൂളിന്‌ സമീപം തടഞ്ഞുനിർത്തിയാണ്‌ തെയ്യമ്പാടി  ഇസ്‌മയിൽ, മുനീർ, വാറങ്കിത്താഴത്ത് സിദ്ദീഖ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്‌.   

ഡിവൈഎഫ്‌ഐ അംഗമായ ഷിബിൻ നാട്ടിലെ എല്ലാ നല്ല കാര്യങ്ങളിലും മുൻപന്തിയിലായിരുന്നു. പ്ലസ്‌ ടു പഠനം കഴിഞ്ഞ്‌ വയറിങ്‌ ജോലിക്ക്‌ പോവുകയായിരുന്ന ചെറുപ്പക്കാരൻ വീടിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home