Deshabhimani

ആശയുടെ ഹര്‍ജിക്കുപിന്നില്‍ ആര്‍എസ്എസ്- ലോറന്‍സിന്റെ മകന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 02:41 PM | 0 min read

കൊച്ചി> എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദം ആര്‍എസ്എസ് സൃഷ്ടിയെന്ന് മകന്‍ അഡ്വ. എംഎല്‍ സജീവന്‍. അപ്പച്ചന്റെ ആഗ്രഹ പ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നത്. ഈ ആഗ്രഹം പിതാവ് തന്നോട് പറഞ്ഞിരുന്നു. തന്റെ പിതാവ് ദൈവവിശ്വാസി ആയിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ ചില ആര്‍എസ്എസ് നേതാക്കളാണ്.

ആര്‍എസ്എസിന്റെ കൈയിലെ ടൂളാണ് തന്റെ സഹോദരിയെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴും തന്റെ പിതാവിന്റെ നിലപാടിന് എതിരായിരുന്നു സഹോദരി. ഇപ്പോഴത്തെ വിവാദം പാര്‍ട്ടിയെയും നേതാക്കളെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൈരളി പ്രതികരിച്ചു.



 



deshabhimani section

Related News

0 comments
Sort by

Home