ബേപ്പൂർ തുറമുഖ വികസനം 
ദ്രുതഗതിയിലാക്കും: മന്ത്രി വാസവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 02:58 AM | 0 min read

ഫറോക്ക് 
ബേപ്പൂർ തുറമുഖത്തിന്റെ ആഴം വർധിപ്പിക്കലടക്കമുള്ള വികസനം വേഗത്തിലാക്കുമെന്ന് തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസിനൊപ്പം തുറമുഖം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഴംകൂട്ടലാണ് തുറമുഖം നേരിടുന്ന പ്രധാന പ്രശ്നം. ജലോപരിതലത്തിൽ പാറയുള്ളതിനാൽ ആഴംകൂട്ടൽ മുടങ്ങിയിരിക്കുകയാണ്‌. 
സാമൂഹ്യ–-പരിസ്ഥിതി ആ ഘാത പഠനങ്ങൾക്കായി ഡൽഹി ആസ്ഥാനമായ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. പഠന റിപ്പോർട്ട് ലഭിച്ചാൽ "സാഗർമാല’ പദ്ധതിയിൽ ഉൾപ്പെടുത്തി ആഴംകൂട്ടൽ പ്രവൃത്തി തുടങ്ങും. ആദ്യഘട്ടത്തിൽ കപ്പൽച്ചാലും വാർഫ്ബേസിനും ഏഴ്‌ മീറ്ററും രണ്ടാംഘട്ടത്തിൽ 10 മീറ്ററുമാക്കി ആഴം വർധിപ്പിക്കുന്നതോടെ എല്ലാവിധ കപ്പലുകൾക്കും വരാനാകും. 
പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് പാട്ടത്തിന് നൽകിയ 3.28 ഏക്കർ ഭൂമി തിരിച്ചെടുക്കുന്ന നടപടികൾക്ക്‌ വേഗം കൂട്ടുന്നതിനായി വ്യവസായ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വാസവൻ പറഞ്ഞു. തുറമുഖ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂല്യനിർണയം നടത്താനും മാരിടൈം ബോർഡ് ചെയർമാനും അംഗങ്ങളും ഉൾപ്പെട്ട യോഗത്തിൽ തീരുമാനമായി. 
കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സിഇഒ ഷൈൻ എ ഹഖ്, ഡെപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) ക്യാപ്റ്റൻ അശ്വനി പ്രതാപ്, പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി എ അച്യുതവാര്യർ, സീനിയർ പോർട്ട് കൺസർവേറ്റർ അജിനേഷ് മാടങ്കൽ, കൗൺസിലർമാരായ കെ രാജീവ്, എം ഗിരിജ, ടി രജനി, വി നവാസ്, കെ സുരേശൻ, ടി കെ ഷെമീന എന്നിവരും ഒപ്പമുണ്ടായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home