രക്ഷാപ്രവർത്തനത്തിന്‌ സിഐഎസ്‌എഫ്‌ കണ്ണൂർ വിമാനത്താവളത്തിൽ 
‘ഭീകരർ വിമാനം റാഞ്ചി’

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ നടത്തിയ 
ആൻഡി ഹൈജാക്ക് മോക്ക് എക്സർസൈസിൽനിന്ന്
വെബ് ഡെസ്ക്

Published on Jul 03, 2025, 03:00 AM | 1 min read

മട്ടന്നൂർ

സുരക്ഷയും അടിയന്തര പ്രതികരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്റി ഹൈജാക്ക് മോക്ക് എക്‌സര്‍സൈസ് നടത്തി. പകൽ 11.20 ഓടെ ‘വിമാനം അപഹരിക്ക’പ്പെട്ടതായി സന്ദേശം ലഭിച്ച ഉടന്‍ എടിസി ടവറില്‍ സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയുടെ അധ്യക്ഷതയില്‍ എയ്‌റോഡ്രോം കമ്മിറ്റി യോഗംചേര്‍ന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഹൈജാക്കര്‍മാരെ കീഴ്‌പ്പെടുത്തിയതോടെ പകൽ 12ന്‌ മോക്ക് എക്‌സര്‍സൈസ്‌ സമാപിച്ചു. എയര്‍ ഇന്ത്യ വിമാനമാണ് അഭ്യാസം നടത്താന്‍ ഉപയോഗിച്ചത്. എക്‌സര്‍സൈസ് വിജയകരമായിരുന്നെന്ന് സബ് കലക്ടര്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് ചീഫ് ഓപ്പറേറ്റിങ്​ ഓഫീസര്‍ അശ്വനി കുമാര്‍ കണ്‍വീനറായിരുന്നു. ചീഫ് എയ്‌റോഡ്രോം സെക്യൂരിറ്റി ഓഫീസര്‍ നിതിന്‍ ത്യാഗി, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി സതീഷ് ബാബു, അസി. കമീഷണര്‍ ഓഫ് പൊലീസ് കെ വി പ്രമോദന്‍, എഎഐ അസി.ജനറല്‍ മാനേജര്‍ ജോണ്‍സന്‍ ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി പി വിനീഷ്, പ്രതിരോധം, സ്‌പെഷ്യല്‍ ബ്യൂറോ, ഐബി, എന്‍എസ്ജി, വിവിധ എയര്‍ലൈന്‍സ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. എയര്‍പോര്‍ട്ടില്‍ ഒരു വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടികളുടെ അവലോകനമാണ് മോക്ക് എക്‌സര്‍സൈസില്‍ നടന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മാനദണ്ഡം അനുസരിച്ചാണ് എക്‌സര്‍സൈസ് നടത്തുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home