ad
Deshabhimani

ലൈംഗിക കുറ്റവാളിയുമായി ബന്ധം, ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രുവിന്റെ പദവികൾ റദ്ദാക്കി

prince andrew
വെബ് ഡെസ്ക്

Published on Oct 31, 2025, 11:38 AM | 2 min read

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രുവിനെതിരെ കടുത്ത നടപടിയുമായി ബക്കിംഗ്ഹാം കൊട്ടാരം. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻസുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രിൻസ് ആൻഡ്രുവിന്റെ രാജകീയ പദവികളും സൈനിക ബഹുമതികളും പിന്‍വലിച്ചതായി കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു.


രാജ്ഞി നടപടി അംഗീകരിച്ചു. പ്രിൻസ് ആൻഡ്രുവിന് ഇനി “ഹിസ് റോയൽ ഹൈനെസ്” (His Royal Highness) എന്ന ബഹുമതി ഉപയോഗിക്കാൻ അനുവാദമുണ്ടാവില്ല. അദ്ദേഹത്തിന്റെ സൈനിക പദവികളും സാമൂഹ്യ സേവന സംഘടനകളിലെ പരമ്പരാഗത സ്ഥാനങ്ങളും എടുത്തുകളയുകയും ചെയ്തു. 68 കാരനായ അദ്ദേഹം ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നാവും അറിയപ്പെടുക.


ജെഫ്രി എപ്‌സ്റ്റൈൻ കേസിൽ ആൻഡ്രുവിനെതിരെ അമേരിക്കയിൽ ലൈംഗിക പീഡനക്കേസ് ഫയൽ ചെയ്തിരുന്നു. എപ്‌സ്റ്റൈൻ ധനിക ബിസിനസുകാരനും ലൈംഗിക കുറ്റവാളിയും ആയി അറിയപ്പെടുന്നു. യുവതികളെ ഉപയോഗിച്ചുകൊണ്ട് വ്യാപകമായ ലൈംഗിക ചൂഷണ വലയം നടത്തിയതും പുറത്തു വന്നു.


ആൻഡ്രു എപ്‌സ്റ്റൈന്റെ സുഹൃത്തായിരുന്നുവെന്ന കാര്യം അദ്ദേഹം നേരത്തെ സമ്മതിച്ചിരുന്നെങ്കിലും, കേസിലെ ആരോപണങ്ങളെ മുഴുവനായും നിഷേധിച്ചിരുന്നു. എങ്കിലും രാജകുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ വിലയിരുത്തി.


“ഡ്യൂക്ക് ഓഫ് യോർക്ക് (പ്രിൻസ് ആൻഡ്രു) ഇനി രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളിൽ പങ്കെടുക്കുകയില്ല. കേസിനോടനുബന്ധിച്ച് അദ്ദേഹം സാധാരണ പൗരനായി നിയമ നടപടികൾ നേരിടും.” എന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി

 രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. അദ്ദേഹത്തിന്റെ പെൺമക്കളായ യൂജിനി രാജകുമാരിക്കും ബിയാട്രിസ് രാജകുമാരിക്കും പദവികൾ നിലനിർത്താനാകും.


ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദത്തിൽ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ആൻഡ്രൂ രാജകുമാരനെതിരെ ആരോപണമുന്നയിച്ച വിർജീനിയ ജിഫ്രേയുടെ മരണാനന്തര ഓർമ്മക്കുറിപ്പായ 'നോബഡീസ് ഗേൾ' പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്.


കൗമാരക്കാരകാലത്ത് ആൻഡ്രൂ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഓർമ്മക്കുറിപ്പിൽ വിർജീനിയ ജിഫ്രേ രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ സിവിൽ കേസിൽ ജിഫ്രേയ്ക്ക് വൻതുക നൽകി ആൻഡ്രൂ ഒത്തുതീർപ്പാക്കിയിരുന്നു. ജിഫ്രേ എപ്സ്റ്റീൻ തന്നെ ലൈംഗിക അടിമയാക്കി പലർക്കും കാഴ്ച്ചവെച്ചതായും ഓർമ്മക്കുറിപ്പിൽ പറയുന്നു. ഈ വർഷംഏപ്രിൽ മാസത്തിൽ ‍ജിഫ്രേ ജീവനൊടുക്കി.


1936-ൽ, എഡ്വേർഡ് എട്ടാമൻ രാജാവ് സിംഹാസനത്തിലേറിയതിന് ഒരു വർഷത്തിനുശേഷം അമേരിക്കൻ വിവാഹമോചിതയായ വാലിസ് സിംപ്‌സണെ വിവാഹം കഴിക്കാൻ സ്ഥാനത്യാഗം ചെയ്തു. വിൻഡ്‌സർ ഡ്യൂക്ക് എന്ന പദവി അദ്ദേഹം നിലനിർത്തിയെങ്കിലും പ്രധാനമായും പ്രവാസത്തിലായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ബ്രിട്ടീഷ് രാജ കുംടുംബത്തിൽ ഇത്തരത്തിൽ ഒരു നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home