ഹാദിയെ വെടിവെച്ചത് ആരാണ്, കണ്ടെത്താനായില്ലെന്ന് ബംഗ്ലാദേശ് പൊലീസ്

ധാക്ക:ബംഗ്ലാദേശിൽ സംഘർഷാവസ്ഥ ശമനമില്ലാതെ തുടരുന്നതിനിടെ ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിലെ പ്രധാന പ്രതി എവിടെയാണെന്ന് "പ്രത്യേക വിവരങ്ങൾ" ഇല്ലെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇങ്ക്വിലാബ് മഞ്ച പാർട്ടി ശനിയാഴ്ച ഇടക്കാല സർക്കാരിന് 24 മണിക്കൂർ അന്ത്യശാസനം നൽകിയതിന് തൊട്ടുപിന്നാലെയാണ് സർക്കാർ പ്രതികരണം. കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട സംഘർഷാവസ്ഥ തുടരുകയാണ്.
വെടിവയ്പ്പിലെ തോക്കുധാരി ഫൈസൽ കരീം മസൂദ് എന്ന വ്യക്തിയാണെന്ന് തരിച്ചറിഞ്ഞു. എന്നാൽ ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ഖന്ദേക്കർ റഫീഖുൽ ഇസ്ലാം പറഞ്ഞു.
Related News
പ്രഥമദൃഷ്ട്യാ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുന്നു, വ്യക്തിപരമായ ഒരു ലക്ഷ്യവും ഇല്ലെന്ന് തോന്നുന്നു. എന്നിരുന്നാലും, "സാധ്യമായ എല്ലാ വശങ്ങളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങളുടെ പ്രമുഖ നേതാവായ ഹാദി ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു. എട്ട് മണ്ഡലങ്ങളിൽ മത്സരം പ്രഖ്യാപിച്ചു.
32 കാരനായ ഇദ്ദേഹത്തെ ഡിസംബർ 12 ന് മധ്യ ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖംമൂടി ധരിച്ച തോക്കുധാരികൾ തലയ്ക്ക് വെടിവച്ചു. വ്യാഴാഴ്ച സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ മരിച്ചു.
അദ്ദേഹത്തിന്റെ മരണം ബംഗ്ലാദേശിലുടനീളം ആക്രമണങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായി. കടുത്ത ഇന്ത്യ വിരുദ്ധ നിലപാട് പ്രഖ്യാപിച്ചിരുന്ന വ്യക്തിയാണ്. ധാക്ക സർവകലാശാല പള്ളിക്ക് സമീപമുള്ള ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ ശവകുടീരത്തിന് സമീപം ശനിയാഴ്ച കർശന സുരക്ഷയിൽ ഹാദിയെ സംസ്കരിച്ചു.










0 comments