ad
Deshabhimani

print edition സുഡാനിൽ കൂട്ടപ്പലായനം; പുറത്തുവരുന്നത് അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ

Sudan el fasher

എൽ- ഫാഷറില്‍നിന്ന് പലായനം ചെയ്യുന്നവര്‍ | Photo: AFP

വെബ് ഡെസ്ക്

Published on Nov 02, 2025, 07:32 AM | 1 min read

ഖാർതൂം : രൂക്ഷമായ ആഭ്യന്തരകലാപം തുടരുന്ന സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ‌എസ്‌എഫ്) പിടിച്ചെടുത്ത നഗരമായ എൽ -ഫാഷറിൽനിന്ന് 60,000-ത്തിലധികം പേർ പലായനംചെയ്തു. ആർ‌എസ്‌എഫ് സംഘം നഗരം ആക്രമിച്ചശേഷം കൂട്ട വധശിക്ഷകളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തതായി യുഎൻ അഭയാർഥി ഏജൻസി വെളിപ്പെടുത്തി.


എൽ- ഫാഷറിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയുള്ള താവില പട്ടണത്തിലേക്കാണ്‌ ജനങ്ങൾ പലായനം ചെയ്യുന്നത്‌. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ ഭയാനക വിവരങ്ങളാണ് പുറത്തുവരുന്നത്‌. കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. പടിഞ്ഞാറൻ മേഖലയിലെ ഡാർഫറിൽ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായിരുന്ന എൽ- ഫാഷറിൽ ഒന്നരലക്ഷത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്‌.


സൈന്യവും ആർ‌എസ്‌എഫും ഏറ്റുമുട്ടൽ ആരംഭിച്ചതോടെ 2023 ഏപ്രിലിലാണ്‌ സുഡാൻ ആഭ്യന്തരയുദ്ധത്തിലേക്ക് വീണത്‌. രാജ്യത്തുടനീളം പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയെന്ന് യുഎൻ വിശേഷിപ്പിച്ച സംഘർഷത്തിൽ ഏകദേശം 1.2 കോടിപേർ പലായനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home