ad
Deshabhimani

മമത ബാനർജിയുടെ അധിക്ഷേപ പ്രസം​ഗം: പ്രതിഷേധവുമായി എസ്എഫ്ഐ-യുകെ

sfi uk
വെബ് ഡെസ്ക്

Published on Mar 28, 2025, 12:48 PM | 1 min read

ലണ്ടൻ: ആർജി കാർ മെഡിക്കൽ കോളേജിൽ ബലത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറെ അപമാനിച്ച മമത ബാനർജിയുടെ പ്രസം​ഗത്തിനെതിരെ എസ്എഫ്ഐ-യുകെ പ്രതിഷേധിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കെല്ലോഗ് കോളേജിൽ മമത ബാനർജി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെയാണ് പ്രതിഷേധമുയർന്നത്.


പശ്ചിമ ബംഗാളിൽ മമത അധികാരത്തിന് വന്ന ശേഷം തുടക്കമിട്ടതായി പ്രസം​ഗത്തിനിടയിൽ അവകാശപ്പെടുന്ന സാമൂഹിക വികസനത്തിന്റെ തെളിവുകൾ നൽകാൻ വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർഥികളുടെ അഭിപ്രായങ്ങൾ സമാധാനപരമായി പ്രകടിപ്പിക്കാൻ അനുവദിക്കുന്നതിനുപകരം പൊലീസിനെ വിളിച്ചുവരുത്തുകയാണ് അധികൃതർ ചെയ്തത്.


ആർ‌ജി കാർ ബലാത്സം​ഗ കൊലക്കേസിൽ ഇരയെ കുറ്റപ്പെടുത്തുന്നതും അന്വേഷണത്തിൽ അലസത പുലർത്തുന്നതും സംബന്ധിച്ച മമതയുടെ പ്രസ്താവനകളെക്കുറിച്ച് വിദ്യാർഥികൾ ആരാഞ്ഞു. ബംഗാളിലെ വിദ്യാർഥികളെയും ജനാധിപത്യ അവകാശങ്ങളെയും പിന്തുണയ്ക്കുന്നതായി മമത അവകാശപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് കഴിഞ്ഞ 6 വർഷമായി വിദ്യാർഥികൾക്ക് സർവകലാശാലാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തതെന്നും വിദ്യാർഥികൾ ചോദിച്ചു.


ജനാധിപത്യപരമായ അവകാശങ്ങൾ ആവശ്യപ്പെട്ടതിന് ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർഥികളെ എന്തിനാണ് പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതെന്നും വിദ്യാർഥികൾ ആരാഞ്ഞു. പ്രസം​ഗത്തിനിടയിൽ, ബം​ഗാളിൽ സ്ത്രീ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോയി എന്ന് മമത ബാനർജി അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷം പെൺകുട്ടികളുടെ സ്കൂൾ കൊഴിഞ്ഞുപോക്ക് 19% വർദ്ധിച്ചതായും കൂടുതൽ ശൈശവ വിവാഹം നടക്കുന്നതായും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.


ജനാധിപത്യ വിരുദ്ധ നേതാവിനെ പിന്തുണയ്ക്കുന്ന കെല്ലോഗ് കോളേജിന്റെ സമീപനത്തിനെതിരെയും വിദ്യാർഥികൾ പ്രതിഷേധിച്ചു. തൃണമൂൽ കോൺ​ഗ്രസിന്റെ അഴിമതി നിറഞ്ഞ ജനാധിപത്യവിരുദ്ധ ഭരണത്തിനും എതിരെ ശബ്ദമുയർത്തിയ എസ്‌എഫ്‌ഐ-യുകെ പശ്ചിമ ബംഗാളിലെ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും പിന്തുണ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home