ഹാന്റാവൈറസ്; വെനസ്വേലയിൽ മൂന്ന് മരണം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

കാരക്കസ് : വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചു. അൻസോവാതേഗുയിയിലാണ് മരണം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാരിനാസിൽ രണ്ട് ആരോഗ്യപ്രവർത്തകർ മരിച്ച സംഭവത്തിലും ഹാന്റാവൈറസ് ബാധയുള്ളതായി സംശയമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, നിലവിലുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമാണെന്നും ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും അധികൃതർ വ്യക്തമാക്കി. അത്യപൂർവ്വമായി ഹാന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമെന്ന് അടുത്തിടെ ഒരു ക്രൂയിസ് കപ്പലിലുണ്ടായ രോഗബാധയിൽ നിന്ന് തെളിഞ്ഞിരുന്നു.
എന്നാൽ, അൻസോവാതേഗുയിലെ മരണങ്ങളുമായി ഇതിന് ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. അൻസോവാതേഗുയിലെയും ബാരിനാസിലെയും മരണങ്ങൾ അപകടകരമായ അവസ്ഥയുണ്ടാക്കുന്നില്ലെന്നും സുരക്ഷ ഉറപ്പാക്കാൻ എല്ലായിടത്തും ആരോഗ്യ പ്രവർത്തകരുടെ സേവനമുണ്ടെന്നും വെനസ്വേല ആരോഗ്യ മന്ത്രാലയം അറിയിച്ചു.










0 comments