ad
Deshabhimani

ഗൾഫ് വ്യോമമേഖല സാധാരണ നിലയിലേക്ക്; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സും ഖത്തർ എയർവേയ്‌സും

Airways.jpg
വെബ് ഡെസ്ക്

Published on Mar 09, 2026, 07:37 PM | 1 min read

ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഗൾഫ് രാജ്യങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയർവേയ്‌സ് എന്നിവ വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനഃക്രമീകരിച്ചു തുടങ്ങി.


വ്യോമമേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു.


ഇത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരെ, പ്രത്യേകിച്ച് പ്രവാസികളെ വലിയ രീതിയിൽ ബാധിച്ചു. എന്നാൽ ഇപ്പോൾ പ്രധാന റൂട്ടുകളിൽ വിമാനങ്ങൾ സർവീസ് നടത്തിത്തുടങ്ങിയത് യാത്രക്കാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.


യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സർവീസുകൾ പൂർണ്ണമായി പഴയ നിലയിലാക്കൂ എന്നും വിമാനക്കമ്പനികൾ അറിയിച്ചു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യോമപാതയിലെ നിയന്ത്രണങ്ങൾ ഇപ്പോഴും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.


വിമാന സമയം മാറ്റാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് അതത് കമ്പനികളുടെ വെബ്സൈറ്റുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home