ad
Deshabhimani

ഉപരോധം തുടർന്ന് അമേരിക്ക; അതിജീവിക്കാൻ പുതിയ തന്ത്രങ്ങളുമായി ക്യൂബ

Cuba President (Reuters)

ക്യൂബയിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കനേൽ | Photo by REUTERS / Norlys Perez

വെബ് ഡെസ്ക്

Published on Jul 31, 2026, 06:41 PM | 1 min read


ഹവാന : അമേരിക്ക തുടരുന്ന സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ പുതിയ ചുവടുവെപ്പുമായി ക്യൂബ. അമേരിക്കൻ ഉപരോധത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഇതേത്തുടർന്ന് അവശ്യസാധനങ്ങൾ മുടങ്ങാതിരിക്കാൻ രാജ്യത്തെ മരുന്ന്, ഇന്ധന വിതരണ മേഖലകളിൽ ചെറുകിട സ്വകാര്യ സംരംഭകർക്ക് തുറന്നുകൊടുക്കുകയാണ് ക്യൂബൻ സർക്കാർ. ഫാർമസികളും ​ഗ്യാസ് സ്റ്റേഷനുകളുമാണ് സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്നത്.


മനുഷ്യത്വരഹിതമായ വാണിജ്യ - സാമ്പത്തിക ഉപരോധങ്ങളാണ് കാലങ്ങളായി അമേരിക്ക ക്യൂബയ്ക്കെതിരെ തുടരുന്നത്. അന്താരാഷ്ട്ര വിപണിയിൽ നിന്ന് അവശ്യ മരുന്നുകളും ഇന്ധനവും വാങ്ങുന്നതിനും മറ്റു രാജ്യങ്ങളുമായുള്ള ബാങ്കിം​ഗ് ഇടപാടുകളിലും അമേരിക്ക ക്യൂബയ്ക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തടസം സൃഷ്ടിക്കുന്നുണ്ട്.


ജനങ്ങളുടെ ക്ഷേമത്തിനാണ് ക്യൂബയിലെ ജനപക്ഷ സർക്കാർ എക്കാലത്തും മുൻ​ഗണന നൽകുന്നത്. ലോകത്തിനാകെ മാതൃകയായ ക്യൂബയിലെ ആരോ​ഗ്യ മേഖലയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രായോ​ഗിക നടപടിയായും ക്യൂബ ഇതിനെ കാണുന്നു. രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ അമേരിക്ക സൃഷ്ടിക്കുന്ന ഉപരോധം മൂലമുള്ള സാമ്പത്തിക ഞെരുക്കങ്ങളിൽ നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന ക്യൂബയുടെ തന്ത്രപ്രധാനമായ പുതിയ ചുവടുവെപ്പാണിത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home