ad
Deshabhimani

കൊളംബിയ ഭൂചലനം: മരണം 250, രക്ഷാപ്രവർത്തനം തുടരുന്നു

Colombia

Photo:Reuters

വെബ് ഡെസ്ക്

Published on Aug 12, 2026, 09:25 PM | 1 min read

കാലി : ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നുവീണ് ഏകദേശം 250 പേർ മരിച്ചതിന് പിന്നാലെ, അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. ഭൂകമ്പം ഉണ്ടായി രണ്ട് ദിവസത്തിന് ശേഷവും കാലിയിൽ രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള തെരച്ചിലിലാണ്.


തിങ്കളാഴ്ച രാവിലെ 7.4 തീവ്രതയുള്ള ഭൂകമ്പമാണ് കൊളംബിയയെ നടുക്കിയത്. കാലിയിലെ തകർന്ന ടോറസ് ഡെൽ ലിമോണാർ അപ്പാർട്ട്മെന്റ് സമുച്ചയത്തിലും തെരച്ചിൽ തുടരുകയാണ്. ഭൂകമ്പത്തിന് പിന്നാലെ ആദ്യ 12 മണിക്കൂറിനുള്ളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 20ലേറെ പേരെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് മൂന്ന് പേരെ കൂടി ജീവനോടെ പുറത്തെടുത്തു. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രക്ഷാപ്രവർത്തനം തുടരുന്നത്.


ഭൂകമ്പം നടന്ന് നാല് ദിവസം വരെ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള പ്രതീക്ഷയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ വലിയ തോതിൽ ആളുകൾ സ്ഥലത്ത് തടിച്ചുകൂടിയത് ആദ്യഘട്ടത്തിൽ തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തുടർചലനങ്ങളുടെ സാധ്യതയും രക്ഷാപ്രവർത്തകർക്ക് ഭീഷണിയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home