ad
Deshabhimani

യുഎസിന്റെ അധിക ഇറക്കുമതി തീരുവ; ലോകവ്യാപാര സംഘടനയെ സമീപിച്ച് ബ്രസീൽ

US-BRAZIL

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 29, 2026, 08:21 PM | 1 min read

റിയോ ഡി ജനീറോ : യുഎസ് പ്രഖ്യാപിച്ച പുതിയ ഇറക്കുമതി തീരുവകൾക്കെതിരെ ലോക വ്യാപാരം സം​ഘടനയെ (ഡബ്ല്യുടിഒ) സമീപിച്ച് ബ്രസീൽ. യുഎസുമായി കൂടിയാലോചനകൾ നടത്താൻ ലോക വ്യാപാര സംഘടനയുടെ തർക്കപരിഹാര സംവിധാനത്തിന് ഔദ്യോ​ഗിക അഭ്യർഥന നൽകിയിട്ടുണ്ട്. ബ്രസീലിൽ നിന്നുള്ള ചില ഉല്പന്നങ്ങൾക്ക് യുഎസ് 25 ശതമാനം ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്.


നിർബന്ധിത തൊഴിൽ നിരോധന നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഎസ് ബ്രസീലുമടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങൾക്ക് 12.5 ശതമാനം വരെ അധിക തീരുവ പ്രഖ്യാപിച്ചിരുന്നു. ഈ നടപടിക്കെതിരെയാണ് ബ്രസീൽ ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.


യുഎസിന്റെ പുതിയ തീരുവകൾ നിയമവിരുദ്ധമാണെന്നും ലോക വ്യാപാര സംഘടനയുടെ 1994ലെ ജനറൽ എ​ഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ് (8) എന്ന നിയമത്തിന്റെ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും പൂർണമായും വിരുദ്ധമാണെന്നും ബ്രസീൽ അഭ്യർഥനയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞവർഷവും യുഎസ് തീരുവ ഉയർത്തിയപ്പോൾ ബ്രസീൽ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. പിന്നീട് യുഎസ് സുപ്രീം കോടതി ഈ തീരുവകൾ റദ്ദാക്കി. യുഎസിന്റെ ഏകപക്ഷീയമായ വ്യാപാര തീരുമാനങ്ങൾക്കെതിരെ വീണ്ടും രം​ഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home