ad
Deshabhimani

നൈജറിൽ പള്ളിയിൽ ആക്രമണം; 44 മരണം, 13 പേർക്ക് പരിക്ക്‌

niger attack

photo credit: X

വെബ് ഡെസ്ക്

Published on Mar 22, 2025, 06:42 PM | 1 min read

നിയാമി: തെക്കുപടിഞ്ഞാറൻ നൈജറിൽ പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ 44 പേർ മരിക്കുകയും 13 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


അൽ ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള പശ്ചിമാഫ്രിക്കയിലെ ജിഹാദി സംഘടനയാണ്‌ കലാപത്തിന്റെ പിന്നിലെന്നാണ്‌ കരുതപ്പെടുന്നത്‌. നൈജർ, ബുർക്കിന ഫാസോ, മാലി എന്നീ രാജ്യങ്ങളുടെ ത്രിരാഷ്ട്ര അതിർത്തി മേഖലയ്ക്കടുത്തുള്ള കൊക്കോറോയിലെ ഫോംബിറ്റ ഗ്രാമത്തിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. നൈജർ സർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുബന്ധ സംഘടനയായ ഇഐജിഎസ്‌ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിരോധ മന്ത്രാലയം ആരോപിച്ചു. അക്രമികൾ ഒരു മാർക്കറ്റിനും വീടുകൾക്കും തീയിട്ടതായും മന്ത്രാലയം അറിയിച്ചു.


ആക്രമണത്തെത്തുടർന്ന്‌ നൈജറിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. 2012 ലെ ടുവാരെഗ് കലാപത്തിനുശേഷം വടക്കൻ മാലിയിലെ ചില പ്രദേശം ഇസ്ലാമിക തീവ്രവാദികൾ പിടിച്ചെടുത്തതോടെയാണ് പശ്ചിമാഫ്രിക്കയിലെ സഹേൽ മേഖലയിൽ കലാപം ആരംഭിച്ചത്.


അതിനുശേഷം ഇത് അയൽരാജ്യങ്ങളായ നൈജറിലേക്കും ബുർക്കിന ഫാസോയിലേക്കും അടുത്തിടെ ടോഗോ, ഘാന തുടങ്ങിയ തീരദേശ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളുടെ വടക്കൻ ഭാഗത്തേക്കും വ്യാപിച്ചു. തീവ്രവാദികൾ പട്ടണങ്ങൾ, ഗ്രാമങ്ങൾ, സൈനിക, പൊലീസ് കേന്ദ്രങ്ങൾ, സൈനിക വാഹനവ്യൂഹങ്ങൾ എന്നിവ ആക്രമിച്ച് ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.


2020 നും 2023 നും ഇടയിൽ മാലിയിലും ബുർക്കിന ഫാസോയിലും രണ്ട് തവണ ഭരണ അട്ടിമറികളും നൈജറിൽ ഒരു തവണ ഭരണ അട്ടിമറിയും നടന്നിടുണ്ട്‌. തെരഞ്ഞെടുപ്പ് നടത്താൻ പ്രാദേശിക, അന്തർദേശീയ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ മൂന്ന്‌ രാജ്യങ്ങളും സൈനിക ഭരണത്തിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home