റഷ്യയിൽ വൻ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

മോസ്കോ : റഷ്യയെ വിറപ്പിച്ച് ഭൂചലനം. കാംചത്ക മേഖലയിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് 111.7 കിലോമീറ്റർ കിഴക്ക് 39 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള റഷ്യൻ തീരങ്ങളിൽ ഒരു മീറ്റർ (3.3 അടി) വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് സുനാമിക്ക് സാധ്യതയില്ലെന്നും കേന്ദ്രം അറിയിച്ചു.
ജൂലൈയിലും കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് നാല് മീറ്റർ (12 അടി) ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചതോടെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.









0 comments