തിരുവനന്തപുരത്ത് നിന്ന് ഡൽഹി എയിംസിലേക്ക്; ജെെവ മാലിന്യങ്ങൾ സംസ്കരിക്കാൻ ‘സൃജനം’

റിഗ് സംവിധാനമായ 'സൃജനം'
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) മെഡിക്കൽ ജൈവമാലിന്യങ്ങൾ ഘടകമാക്കി മാറ്റുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് സംവിധാനം കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്‌തു. തിരുവനന്തപുരം ആസ്ഥാനമായ സിഎസ്ഐആർ-എൻഐഐഎസിയാണ്(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) 'സൃജനം' എന്ന റിഗ് സംവിധാനം വികസിപ്പിച്ചെടുത്തത്.
രക്തം, മൂത്രം, കഫം, ലാബോറട്ടറി ജൈവമാലിന്യങ്ങൾ തുടങ്ങിയവയാണ് ഈ വിധത്തിൽ സംസ്കരിക്കാൻ സാധിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള നൂതന ബദൽ പരിഹാരമാണ് സിഎസ്ഐആർ-എൻഐഐഎസ്‌ടി ലക്ഷ്യമിടുന്നത്.
ഉദ്ഘാടനത്തിന് ശേഷം കേന്ദ്ര മന്ത്രി സിഎസ്ഐആർ-എൻഐഐഎസിയെ അഭിനന്ദിച്ചു. ആശുപത്രി മാലിന്യങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ സിഎസ്ഐആർ-എൻഐഐഎസ്‌ടി വികസിപ്പിച്ചെടുത്ത മാലിന്യ സംസ്ക്കരണ സംവിധാനം വലിയ സംഭാവനയാണ് നൽകുന്നത്. എയിംസിലെ പ്രാരംഭ ഉപയോഗത്തിന് ശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇത് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഗവേഷണ ഫലങ്ങൾ പ്രായോഗികതലത്തിലെത്തിക്കാൻ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന വകുപ്പ് സെക്രട്ടറി തന്മയ് കുമാർ ഐഎഎസ്, ഡിഎസ്ഐആർ സെക്രട്ടറിയും സിഎസ്ഐആർ ഡിജിയുമാ യ ഡോ. എൻ കലൈശെൽവി, ഡിഎച്ആർ സെക്രട്ടറിയും ഐസിഎംആർ ഡിജി യുമായ ഡോ. രാജീവ് ബഹ്‌ൽ, നീതി ആയോഗ് അംഗം ഡോ. വി കെ പോൾ, എ യിംസ് ഡയറക്ടർ ഡോ. എം ശ്രീനിവാസ്, സിഎസ്ഐആർ നിസ്റ്റ് ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്‌ണൻ എന്നിവരും ഉദ്‌ഘാടന പരിപാടിയിൽ സംബന്ധിച്ചു.









0 comments