ad
Deshabhimani

സംഘർഷങ്ങൾക്ക് ശേഷം അതിർത്തി തുറന്നു; ഗുരു നാനാക് ജയന്തിക്ക് സിഖ് തീർഥാടകർ പാകിസ്ഥാനിലേക്ക്

Sikh.jpg
വെബ് ഡെസ്ക്

Published on Nov 04, 2025, 04:59 PM | 1 min read

വാഗ-അട്ടാരി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മെയ് മാസത്തിലുണ്ടായ അതിർത്തി സംഘർഷത്തിന് ശേഷം ആദ്യമായി സിഖ് തീർഥാടകർക്കായി വാഗ-അട്ടാരി അതിർത്തി തുറന്നു. സിഖ് മതസ്ഥാപകനായ ഗുരു നാനാക്കിന്റെ 556-ാം ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് തീർഥാടകർ പാകിസ്ഥാനിലേക്ക് പ്രവേശിച്ചത്.


പത്ത് ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 2,100-ൽ അധികം തീർഥാടകർക്ക് പാകിസ്ഥാൻ ഹൈക്കമ്മീഷൻ വിസ അനുവദിച്ചിരുന്നു. ഇതിൽ ഏകദേശം 1,700 പേരാണ് അതിർത്തി കടന്നതെന്നാണ് റിപ്പോർട്ടുകൾ. മെയ് മാസത്തിലുണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഏക കരമാർഗ്ഗം അടച്ചിരുന്നു.


ഈ പശ്ചാത്തലത്തിൽ, ഇപ്പോഴത്തെ തീർഥാടകരുടെ പ്രവേശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അൽപ്പം അയവ് വരുത്തുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. പാകിസ്ഥാൻ ഉദ്യോഗസ്ഥർ അതിർത്തിയിൽ തീർഥാടകരെ പൂക്കളും റോസാപ്പ ഇതളുകളും നൽകി സ്വീകരിച്ചു.


ലാഹോറിന് പടിഞ്ഞാറ് 80 കിലോമീറ്റർ അകലെയുള്ള ഗുരു നാനാക്കിന്റെ ജന്മസ്ഥലമായ നൻകാന സാഹിബിലാണ് തീർഥാടകർ ആദ്യമായി എത്തുക. തുടർന്ന് ഗുരുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കർതാർപൂർ ഉൾപ്പെടെയുള്ള മറ്റ് പുണ്യസ്ഥലങ്ങളും ഇവർ സന്ദർശിക്കും. 2019-ൽ തുറന്നതും വിസ ഇല്ലാതെ ക്ഷേത്രം സന്ദർശിക്കാൻ സിഖുകാരെ അനുവദിക്കുന്നതുമായ കർതാർപൂർ ഇടനാഴി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home