അതിർത്തിയിൽ കനത്ത ജാഗ്രത; സൈന്യത്തിന്റെ വാർത്താസമ്മേളനം പകൽ പത്തിന്

ന്യൂഡൽഹി : ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പഞ്ചാബിൽ ആക്രമണത്തിൽ വീടുകൾ തകർന്ന ഫിറോസ്പൂരിൽ നിന്നും ഫസിൽക്കയിൽ നിന്നും ആളുകളെ വ്യാപകമായി ഒഴിപ്പിച്ചു. ഫിറോസ്‍പൂരിലെ വീട്ടില്‍ പതിച്ചത് ഇന്ത്യൻ എയർ ഡിഫൻസ് സിസ്റ്റം തകർത്ത പാകിസ്ഥാന്റെ ഡ്രോണാണെന്ന് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വന്നു പതിച്ച് വീടിനും നിര്‍ത്തിയിട്ടിരുന്ന കാറിനും തീപിടിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവങ്ങൾ വിവരിക്കാനായി സൈന്യം പത്തുമണിക്ക് വാർത്താസമ്മേളനം നടത്തും. പുലർച്ചെ ആറിന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനമാണ് പത്തിലേക്ക് മാറ്റിയതെന്നാണ് വിവരം. സുപ്രധാന പ്രഖ്യാപനങ്ങൾ വാർത്താസമ്മേളനത്തിലുണ്ടാകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതിർത്തിഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. രാജ്യതലസ്ഥാനത്തും കനത്ത സുരക്ഷ തുടരുകയാണ്. മിക്ക അതിർത്തി സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി തിരിച്ചുവിളിച്ചിരുന്നു. പലയിടങ്ങളിലും കഴിഞ്ഞ ദിവസം വ്യോമാക്രമണ സൈറൺ മുഴക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
0 comments