കാമുകിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കനാലിൽ എറിഞ്ഞു

ലക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കിതല ചാക്കിലാക്കി കനാലിൽ എറിഞ്ഞു. വിനയ് എന്ന വ്യക്തിയുടെ വിവാഹാഭ്യർഥന അതേ സ്ഥാപനത്തിലെ തന്നെ മിങ്കി വിസമ്മതിച്ചതോടെ ഇരുവര്‍ക്കുമിടയിൽ തർക്കമുണ്ടായെന്നാണ് പൊലീസ് വിവരം.ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്.
ആഗ്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ (30) യെയാണ് അതേ സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി ചെയ്തിരുന്ന വിനയ് (30) എന്ന യുവാവ് കൊലപ്പെടുത്തിയത്.സിസിടിവി ദൃശ്യങ്ങളുടെയും ഓഫീസിൽനിന്നു കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
മിങ്കിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് യമുന നദിയിലേക്ക് എറിയാൻ ശ്രമിച്ചുവെങ്കിലും പാലത്തിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.വിനയ്, മിങ്കിയെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഒരു ബാഗിലും തല മറ്റൊരു ചാക്കിലുമായി സൂക്ഷിച്ചു. തുടർന്ന് തല സൂക്ഷിച്ചിരുന്ന ചാക്ക് കനാലിൽ എറിഞ്ഞു.










0 comments