ad
Deshabhimani

49 ലക്ഷം രൂപയുടെ ടിക്കറ്റ്; എട്ടുപേരടങ്ങുന്ന കുടുംബത്തിന് യാത്രാനുമതി നിഷേധിച്ചു; കെഎൽഎം എയർലൈൻസിനെതിരെ പ്രതിഷേധം

KLM Airlines.jpg
വെബ് ഡെസ്ക്

Published on Apr 13, 2026, 07:21 PM | 1 min read

ബെംഗളൂരു: ലക്ഷങ്ങൾ ചിലവാക്കി ടിക്കറ്റെടുത്തിട്ടും വിമാനത്തിൽ കയറാൻ അനുവദിക്കാതെ എയർലൈൻ അധികൃതർ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എട്ടുപേരടങ്ങുന്ന കുടുംബത്തിന് കെഎൽഎം റോയൽ ഡച്ച് എയർലൈൻസ് യാത്രാനുമതി നിഷേധിച്ചത്.


ടിക്കറ്റ് ഇനത്തിൽ മാത്രം 49 ലക്ഷം രൂപ ചിലവാക്കിയ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് ആംസ്റ്റർഡാം വഴി മെക്സിക്കോയിലേക്ക് പോകാനായിരുന്നു കുടുംബം പദ്ധതിയിട്ടിരുന്നത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ മതിയായ യാത്രാ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ഇവരെ തടയുകയായിരുന്നു.


വിമാന ടിക്കറ്റിനായി മാത്രം 49 ലക്ഷം രൂപയാണ് കുടുംബം ചിലവാക്കിയത്. യാത്രാനുമതി നിഷേധിച്ചതോടെ ഈ തുക നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവർ. വിസ സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങളാണ് ബോർഡിങ് നിഷേധിക്കാൻ കാരണമായി എയർലൈൻ ചൂണ്ടിക്കാട്ടുന്നത്.


എന്നാൽ തങ്ങളുടെ കൈവശം കൃത്യമായ രേഖകൾ ഉണ്ടായിരുന്നുവെന്ന് കുടുംബം അവകാശപ്പെടുന്നു. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടർന്ന് എയർലൈനിനെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം.


ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വൻതുക ഈടാക്കിയിട്ടും യാത്രക്കാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home