ad
Deshabhimani

റാഞ്ചി എയർ ആംബുലൻസ് അപകടം; ഏഴുപേരും മരിച്ചു, സുരക്ഷാവീഴ്ചയെന്ന് ആക്ഷേപം

Ranchi.jpg
വെബ് ഡെസ്ക്

Published on Feb 24, 2026, 09:47 AM | 1 min read

റാഞ്ചി: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ എയർ ആംബുലൻസ് തകർന്നു വീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും മരിച്ചതായി റിപ്പോർട്ട്. രോഗി, ഡോക്ടർ, നഴ്സ്, രണ്ട് പൈലറ്റുമാർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.


റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കൊണ്ടുപോവുകയായിരുന്ന സ്വകാര്യ എയർ ആംബുലൻസാണ് തകർന്നത്. ചത്രയിലെ ഉൾപ്രദേശത്തുള്ള വനമേഖലയിലാണ് വിമാനം തകർന്നു വീണത്.


മോശം കാലാവസ്ഥയാണോ അതോ വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അപകടകാരണമെന്ന് വ്യക്തമല്ല. എന്നാൽ, കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്ത സ്വകാര്യ വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്നത് ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.


വിമാനം പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സ്വകാര്യ എയർ ആംബുലൻസുകളുടെ ഫിറ്റ്‌നസ് പരിശോധനയിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പരിസരവാസികളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നു.


ജാർഖണ്ഡ് മുഖ്യമന്ത്രി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഉൾവനമായതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തെത്താൻ മണിക്കൂറുകൾ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home