നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി: ധനുഷിന്റെ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി

DHANUSH NAYANTARA
വെബ് ഡെസ്ക്

Published on Jan 28, 2025, 12:01 PM | 2 min read

ചെന്നൈ: പകർപ്പവകാശ ലംഘനം ആരോപിച്ച് നടൻ ധനുഷ് നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നെറ്റ്ഫ്ലിക്സിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ധനുഷ് പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയത്. നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ ഓഫീസ് മുംബൈയിലാണെന്നും അതിനാൽ പ്രതി ചേർത്തുള്ള കേസ് മദ്രാസ് ഹൈക്കോടതിയിൽ പരി​ഗണിക്കാനാവില്ല എന്നതായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. എന്നാൽ പകർപ്പവകാശ ലംഘനം നടന്നത് കോടതിയുടെ പരിധിയിൽ തന്നെയാണെന്നും കേസ് പരി​ഗണിക്കാമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.


ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചിട്ടുള്ള നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നേരത്തെ തന്നെ യൂട്യൂബിൽ പ്രചരിച്ചിരുന്നു. അപ്പോൾ ധനുഷ് കേസ് നൽകിയിരുന്നില്ല. ഡോക്യുമെന്ററിക്ക് പിന്നാലെ കേസ് നൽകിയത് വ്യക്തിപരമായ തർക്കത്തിന്റെ പേരിലാണെന്നും നെറ്റ്ഫ്ലിക്സ് വാദിച്ചു. കേസിന്റെ അന്വേഷണത്തിൽ പൂർണമായി സഹകരിക്കണമെന്ന് കോടതി നെറ്റ്ഫ്ലിക്സിനോട് നിർദേശിച്ചു. ഫെബ്രുവരി 5ന് ധനുഷിന്റെ പരാതിയിലുള്ള കേസ് മദ്രാസ് ഹൈക്കോടതി പരി​ഗണിക്കും. നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററിയിലെ പകർപ്പവകാശ ലംഘനത്തിന് നടി നയൻ താരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമെതിരെയാണ് നടൻ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകിയത്.


നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന ധനുഷ്‌ നിർമ്മിച്ച ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. നേരത്തെ പത്ത് കോടിരൂപയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വലിയ വിവാദമായിരുന്നു. ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ്‌ ധനുഷെന്നും താരം ഇൻസ്‌റ്റഗ്രാമിൽ കുറിച്ചിരുന്നു.


നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവനാണ്‌ നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആ സിനിമയുടെ സെറ്റിൽനിന്നാണ്‌ നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതിനാൽ തന്നെ ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണക്കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇത്‌ പരിഗണിക്കുന്നത്‌ മനപൂർവം വൈകിക്കുകയും ചെയ്‌തതായി നയൻതാര പറഞ്ഞു. തുടർന്ന്‌ ഇന്റർനെറ്റിൽ ഇതിനോടകം തന്നെ പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഇവർ ഡോക്യുമെന്ററിയുടെ ട്രയിലറിൽ ഉൾപ്പെടുത്തി. അതേ തുടർന്ന്‌ ഇത്‌ പകർപ്പാവകാശ ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു ധനുഷ്‌.



deshabhimani section

Related News

View More
0 comments
Sort by

Home