ad
Deshabhimani

ഹരിയാന ഭൂമിയിടപാട് കേസ്: റോബർട് വദ്ര മെയ് 16-ന് കോടതിയിൽ ഹാജരാകണം

ROBERT VADRA

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Apr 15, 2026, 04:45 PM | 1 min read

ന്യൂഡൽഹി: ഹരിയാനയിലെ ഷിക്കോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട് വദ്രയ്‌ക്കെതിരായ കുറ്റപത്രം ഡൽഹി കോടതി ഫയലിൽ സ്വീകരിച്ചു. കുറ്റപത്രം പരിഗണിച്ച സ്പെഷ്യൽ ജഡ്ജി സുശാന്ത് ചംഗോത്ര വദ്രയോടും മറ്റ് പ്രതികളോടും മെയ് 16-ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു.


2025 ജൂലൈയിൽ ആണ് ഇ ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബിസിനസുകാരനും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട് വദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളിൽ ആദ്യത്തെ കുറ്റപത്രമായിരുന്നു ഇത്. 2025 ഏപ്രിലിൽ വദ്രയെ ഇ ഡി വിശദമായി ചോദ്യം ചെയ്തു. ഇതിന് തുടര്‍ച്ചയായി, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.


2008-ൽ ഹരിയാനയിലെ കോൺഗ്രസ് ഭരണകാലത്ത് 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി 2012-ൽ 58 കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന് മറിച്ചുവിറ്റതാണ് കേസിനാധാരം. റോബർട് വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഇടപാടാണിത്.


ഇടപാടിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക ഭൂമിയുടെ പോക്കുവരവ് (Mutation) റദ്ദാക്കിയതോടെയാണ് കേസ് വിവാദമായി ഉയര്‍ന്നു വന്നത്.


ഈ കേസിന് പുറമെ, രാജസ്ഥാനിലെ ബിക്കാനീർ ഭൂമി ഇടപാടിലും ലണ്ടനിലെ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിലും വദ്ര അന്വേഷണം നേരിടുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തനിക്കെതിരായ കേസുകൾ എന്നാണ് വദ്രയുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home