മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചു, അർധനഗ്നരാക്കി നടത്തി; പഞ്ചാബിൽ ദളിത് യുവാക്കൾക്ക് നേരെ അതിക്രമം

പ്രതീകാത്മക ചിത്രം
പഞ്ചാബ് : ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പഞ്ചാബിൽ ദളിത് യുവാക്കൾക്ക് നേരെ അതിക്രമം. പഞ്ചാബിലെ ശ്രീമുക്സാർ സാഹിബ് ജില്ലയിലാണ് സംഭവം.
മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം രണ്ട് ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലുകയും അർധനഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ജൊറാർ ഗ്രാമത്തിലെ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് യുവാക്കൾ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാക്കൾ മയക്കുമരുന്നിന് അടിമകളാണെന്നും മോഷണം നടത്തിയെന്നും ഗ്രാമവാസികൾ ആരോപിച്ചു.യുവാക്കളെ വീട്ടിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചിറക്കി കെട്ടിയിട്ടായിരുന്നു മർദനം. യുവാക്കളെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കുടുംബാഗംങ്ങൾ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യുവാക്കളെ മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. വ്യാപക പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.









0 comments