ക്രിപ്റ്റോ കറൻസി തട്ടിപ്പ്; നഷ്ടമായത് കോടികള്‍, ബിജെപി നേതാവ് അറസ്റ്റില്‍

ഭോപ്പാൽ : ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ബിജെപി നേതാവും മധ്യപ്രദേശിലെ ഷാജാപൂർ ജില്ലാ പഞ്ചായത്തഗവുമായ ജഗദീഷ് കുമാർ മാൽവി അറസ്റ്റിൽ. 21.06 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഗ്വോളിയോർ സ്വദേശിയായ അശോക് വിജയവർഗി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
അന്വേണത്തിൽ അശോകിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലെത്തിയതായി കണ്ടെത്തി. 2025 ഡിസംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് ആരംഭിച്ചതെന്നാണ് പോലീസ് പറഞ്ഞു. ദിവ്യ എന്ന പേരിൽ പരിചയപ്പെടുത്തിയ യുവതിയാണ് അശോക് വിജയവർഗിയയെ വാട്സ്ആപ്പിലൂടെ സമീപിച്ചത്. അശോകുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിച്ചാൽ വൻതുക ലാഭമായി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് തുടക്കത്തിൽ ചെറിയൊരു തുക പിൻവലിക്കാൻ സാധിക്കുകയും ചെയ്തു. ഇതോടെ നിക്ഷേപ പദ്ധതിയിൽ കൂടുതൽ വിശ്വാസമായി. പിന്നീട് വ്യാജ യുഎസ്ഡിടി ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം 33 കോടി രൂപയിലധികമായി ഉയർന്നതായി കാണിച്ചു.
എന്നാൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഇൻകം ടാക്സ്, റിസ്ക് മാർജിൻ തുടങ്ങിയ പേരുകളിൽ പുതിയ തുകകൾ ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോഴേക്കും 76 ബാങ്ക് അക്കൗണ്ടുകളിലേക്കായി 21.06 കോടി രൂപ കൈമാറിയിരുന്നു. തുടർന്ന് സൈബർ
പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാൽവിയയിലേക്ക് അന്വേഷണം എത്തിയത്.









0 comments