ഛത്തീസ്ഗഡിൽ കനത്ത മഴ: വെള്ളപ്പൊക്കം, വ്യാപക നാശനഷ്ടം; അഞ്ച് മരണം

റായ്പൂർ: ഛത്തീസ്ഗഡിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ ലഭിക്കുന്നുണ്ട്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദികളും അരുവികളും കരകവിഞ്ഞൊഴുകി. റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു. ചിലയിടങ്ങളിൽ പ്രളയ സമാന സാഹചര്യമുണ്ടായെന്നും റിപ്പോർട്ടുണ്ട്.
റായ്പൂർ, ബസ്തർ, ദുർഗ് മേഖലകളിലാണ് മഴക്കെടുതി രൂക്ഷം. നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. റായ്പൂരിനെയും ഒഡിഷയെയും ബന്ധിപ്പിക്കുന്ന എൻഎച്ച് 130 അടച്ചു. ഗാരിയബന്ദ്-മഹാസമുണ്ട്, ഗാരിയബന്ദ്-നാഗ്രി-ധംതാരി, കൊച്ച്ബായ്-മൽഗാവ്-കസനാല റോഡുകളും അടച്ചിട്ടു.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സികാസർ അണക്കെട്ടിന്റെ 21 ഷട്ടറുകളിൽ 16 എണ്ണവും തുറന്നു. 58,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.









0 comments