ശബരിമല പ്രവേശനം : പ്രേരണാകുമാരി ഉറ്റ സംഘബന്ധു, മകരസംക്രാന്തി ആഘോഷം സംഘപരിവാർ നേതാക്കൾക്കൊപ്പം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2018, 04:38 AM | 0 min read

കൊച്ചി> ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ടുള്ള ഹർജി  നൽകിയ അഭിഭാഷക  പ്രേരണാകുമാരിയുടെ സംഘപരിവാർ ബന്ധത്തിന്‌ കൂടുതൽ തെളിവുകൾ പുറത്ത്‌. സുപ്രീംകോടതി വിധിക്കെതിരെ ബിജെപിയും സംഘപരിവാറും പ്രതിഷേധവുമായി നിങ്ങുന്നതിനിടെയാണ്‌ പ്രേരണാകുമാരിയുടെ സംഘബന്ധത്തിനുള്ള കൂടുതൽ തെളിവുകൾ പുറത്തുവരുന്നത്‌.

ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ ഭാര്യയുമായ പ്രേരണകുമാരി ആര്‍എസ്എസ് ഓഫീസില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നത്‌. പ്രേരണകുമാരി കഴിഞ്ഞ വർഷം മകരസംക്രാന്തി ആഘോഷിച്ചത്‌ ഡൽഹിയിലെ സംഘപരിവാർ ഓഫീസിലാണ്‌. ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ  രാഷ്ട്ര സേവിക സമിതിയുടെ നേതാക്കളുമായി മകര സംക്രാന്തി ആഘോഷിക്കുന്ന പ്രേരണകുമാരിയുടെ ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നത്‌. സംഘപരിവാർ സംഘടനകളുടെ നേതൃത്വവുമായി വളരെ അടുപ്പം ഉള്ള കുടുംബത്തിലെ അംഗമാണ്‌ പ്രേരണകുമാരി. 



ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹർജി സമർപ്പിച്ച അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ അംഗമായ പ്രേരണാ കുമാരിയുടെ ഭർത്താവ് സിദ്ധാർത്ഥ് ശംഭു ഡൽഹിയിലെയും ഉത്തർപ്രദേശിലെയും വിവിധ പരിവാർ സംഘടനകളിൽ പ്രധാന ചുമതലകൾ വഹിക്കുന്നയാളാണ്. 

സിദ്ധാർത്ഥ് ശംഭു മാത്രമല്ല പ്രേരണകുമാരി വ്യക്തിപരമായും വിവിധ പരിവാർ സംഘടനകളുമായ് ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നുണ്ട്. കേസിന്റെ വിചാരണ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ പ്രേരണ കുമാരിയുടെ നേത്യത്വത്തിൽ അഞ്ചംഗ വനിതാ അഭിഭാഷക സംഘത്തിലെ മൂന്ന് പേർ നടത്തിയ നാടകവും സംഘപരിവാർ താത്പര്യത്തിന് അനുകൂലമണ്.




ആർഎസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ സംഘാടകയായ ഇവർ  ഈയിടെ രൂപീകരിച്ച അടൽ  ബിഹാരി ഫൗണ്ടേഷന്റെയും സജീവാംഗമാണ‌്. ശബരിമലയിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ടുള്ള ഹർജി പ്രേരണകുമാരി നൽകിയത‌് ദുരൂഹമാണെന്ന‌് നേരത്തെ പ്രചരണമുണ്ടായിരുന്നു.


സീപ്രീംകോടതി വിധി വന്നശേഷമുള്ള പ്രേരണകുമാരിയുടെ നിലവിലെ പ്രതികരണങ്ങളും ഇത‌് ശരിവയ‌്ക്കുന്നതാണ‌്. ജസ‌്റ്റിസ‌് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷവിധിയോടാണ‌് തനിക്ക‌് യോജിപ്പെന്ന‌് ‘ബാർ ആൻഡ‌് ബെഞ്ച‌്’ ജേർണലിനു നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞിരുന്നു. അതേസമയം, ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ  ഭൂരിപക്ഷവിധിയെ മാനിക്കുകയും ചെയ്യുന്നുവെന്നും പ്രതികരിച്ചിരുന്നു.



ഈ വിഷയത്തിൽ  ഹർജി നൽകാൻ ഇന്ത്യൻ യങ് ലായേഴ്സ് അസോസിയേഷനെ ആർഎസ്എസ് കരുവാക്കിയതാണെന്നും സംഘടനയിലെ പലരും ഇപ്പോൾ പറയുന്നു. യങ‌് ലോയേഴ‌്സ‌് അസോസിയേഷന്റെ പേരിലാണ‌് ഹർജി നൽകിയതെങ്കിലും ഹർജിക്കാരിൽ ഭക്തി പ്രസീജ സേഥി മാത്രമാണ‌് സംഘടനയിലെ അംഗം.
 



deshabhimani section

Related News

View More
0 comments
Sort by

Home