ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നാല് പേർ കൂടി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 04, 2024, 11:44 AM | 0 min read

ചെന്നൈ> ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയായ കേന്ദ്രസർക്കാർ ജീവനക്കാരന് 88 ലക്ഷം രൂപ നഷ്‌ടപ്പെടുത്തിയ കേസിൽ 4 പേരെ കൂടി ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ധ്രുബജ്യോതി മജുംദാർ (25), സ്വരാജ് പ്രധാൻ (22), പ്രശാന്ത് ഗിരി (21), പ്രഞ്ജൽ ഹസാരിക (28) എന്നിവരാണ് അറസ്റ്റിലായത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് അസമിൽ നിന്നുള്ള ഒരാളെ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിലൂടെ തട്ടിപ്പുകാരുടെ പ്രവർത്തനരീതി (മോഡസ് ഓപ്പറാണ്ടി) വെളിപ്പെടുകയായിരുന്നു. തട്ടിപ്പുകാർ കമ്പനിക്കും ന്യൂഡൽഹി, പശ്ചിമ ബംഗാൾ, കേരളം, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന ഏജൻ്റുമാർക്കും ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഇടയിലുള്ള മധ്യസ്ഥരായി പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

നവംബറിൽ അസമിൽ നിന്നുള്ള പാർത്ഥ പ്രതിം ബോറയുടേതാണ് കേസിലെ ആദ്യ അറസ്റ്റ്. ഹർഷി ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്നതായി ബോറ അവകാശപ്പെടുന്നു. തട്ടിപ്പിന് ഇരയായവരിൽ നിന്ന് പണം തട്ടിയെടുക്കാൻ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു.

കംബോഡിയ, ലാവോസ്, വിയറ്റ്‌നാം, തായ്‌വാൻ, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചൈനീസ് പൗരന്മാർ പ്രവർത്തിക്കുന്ന കമ്പനികളാണ് പണം കൈമാറ്റം, ഇരകളുമായി ബന്ധപ്പെടൽ, തട്ടിപ്പ് പണം ബാങ്കുകളിലേക്ക് കൈമാറ്റം ചെയ്യൽ, മാനേജർമാരുടെ നാമനിർദ്ദേശം, കമ്മീഷനുകൾ തുടങ്ങിയവ നടത്തിയതെന്ന് പോലീസ് പറഞ്ഞു. സിൻഡിക്കേറ്റിന് ആഗോളതലത്തിൽ ഏജൻ്റുമാരുണ്ടെന്നും ആയിരക്കണക്കിന് ആളുകൾ സിൻഡിക്കേറ്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home