കഴിഞ്ഞതവണത്തേക്കാൾ ശക്തമായ 
ബന്ധമുണ്ടാക്കാൻ നീക്കം

print edition ജമാഅത്തെ ഇസ്ലാമിയുമായി പരസ്യസഖ്യത്തിന്‌ ലീഗ്‌ ; രഹസ്യബന്ധം മതിയെന്ന്‌ കോൺഗ്രസ്‌

welfare party league congress alliance
വെബ് ഡെസ്ക്

Published on Nov 08, 2025, 02:02 AM | 1 min read

കോഴിക്കോട്‌: തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി പരസ്യസഖ്യമാകാമെന്ന മുസ്ലിംലീഗ്‌ നിലപാടിന്‌ പിന്നാലെ യുഡിഎഫിൽ കലഹം. വെൽഫെയർപാർടിയുമായി രഹസ്യധാരണ മതിയെന്ന നിലപാടിലാണ്‌ കോൺഗ്രസ്‌. എന്നാൽ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ ഭിന്നത ഗ‍ൗനിക്കാതെ കഴിഞ്ഞതവണത്തേക്കാൾ ശക്തമായ ബന്ധം യുഡിഎഫുമായി ഉണ്ടാക്കാനുള്ള നീക്കത്തിലാണ്‌ ജമാഅത്തെ ഇസ്ലാമി.


പരസ്യമായി എതിർത്ത്‌ മതനിരപേക്ഷ മുഖം സംരക്ഷിക്കുക, രഹസ്യധാരണയിൽ വോട്ടും സീറ്റും ഉറപ്പാക്കുക എന്നതാണ്‌ കോൺഗ്രസിന്റെ തന്ത്രം. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പരസ്യസഖ്യം ദോഷമായെന്ന നിഗമനത്തിലാണ്‌ ഇപ്പോഴത്തെ മലക്കംമറിച്ചിൽ. എന്നാൽ കോൺഗ്രസിന്റേത്‌ നാടകമാണെന്നും ജമാഅത്തെയെ കൈവിടില്ലെന്നുമുള്ള നിലപാടിലാണ്‌ ലീഗുള്ളത്‌. നിലന്പൂർ, പാലക്കാട്‌, വയനാട്‌ ഉപതെരഞ്ഞെടുപ്പുകളില്ലൊം ജമാഅത്തെ പിന്തുണക്കായി മുൻകൈയെടുത്തത്‌ കോൺഗ്രസാണ്‌. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചെന്ന്‌ സർട്ടിഫിക്കറ്റ്‌ നൽകിയത്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനാണെന്നും ലീഗ്‌ കോൺഗ്രസിനെ ഓർമിപ്പിക്കുന്നു.


മലപ്പുറത്തെ മന്പാട്‌, അങ്ങാടിപ്പുറം പഞ്ചായത്തുകളിൽ വെൽഫെയർ പാർടിയുമായി ലീഗ്‌ സഖ്യം ഉറപ്പാക്കിയിട്ടുണ്ട്‌. മുക്കം, കൊണ്ടോട്ടി, തിരൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിൽ കഴിഞ്ഞതവണത്തെ സഖ്യം തുടരാനുള്ള ചർച്ചയും നടക്കുന്നു. മലപ്പുറത്ത്‌ കോൺഗ്രസിനേക്കാൾ ഗുണം വെൽഫെയറുമായുള്ള സഖ്യമാണെന്നാണ്‌ ജില്ലാ ലീഗ്‌ നേതാക്കൾ പറയുന്നത്‌.


ജമാഅത്തെ ഇസ്ലാമി കൂട്ടിനെ ന്യായീകരിച്ച്‌ വി ഡി സതീശൻ

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. വാർത്താസമ്മേളനത്തിലെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവർ യുഡിഎഫ്‌ ഘടകകക്ഷിയല്ലെന്നും സതീശൻ പറഞ്ഞു.


മതരാഷ്‌ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യം നേരത്തെതന്നെ വിവാദമായതാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഇവരുമായി യുഡിഎഫ്‌ ചർച്ച നടത്തുകയും ധാരണയിലുമെത്തിയിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിലായിരുന്നു മാധ്യമങ്ങളുടെ ചോദ്യം.


‘ജമാഅത്തെ ഇസ്ലാമിയുടെ കാര്യം നേരത്തെ പറഞ്ഞതാണ്. അവർ ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 2019 പാർലമെന്റ്‌ തെരഞ്ഞെടുപ്പ്​ മുതലാണ്​ അവർ ഞങ്ങളെ പിന്തുണയ്‌ക്കുന്നത്‌– സതീശൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home