കള്ളാടി മണ്ണിടിച്ചിൽ: തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

ഫയൽ ചിത്രം
കൽപ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ ദുരന്ത ഭൂമിയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. മണ്ണിടിച്ചിലിൽ നിർമാണത്തൊഴിലാളികളായ അഞ്ചുപേരെയാണ് കാണാതായത്.
അപകടത്തിൽ മരിച്ച മൂന്ന് അതിഥിത്തൊഴിലാളികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാംചെയ്‌ത് തുരങ്കപാത നിർമാണ കമ്പനിക്ക് കൈമാറിയിരുന്നു. ബുധന്‍ രാത്രിയോടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി.
രണ്ട് തൊഴിലാളികളെ കൂടി ഇനിയും കണ്ടെത്താനുണ്ട്. എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് സോൺ 1, 3 മേഖലകൾ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ നടത്തും. പുതിയ സംഘം എത്തിയാണ് തിരച്ചിൽ നടത്തുക. സുരക്ഷാ ഭിത്തിയിൽ വിള്ളലുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നിർമാണ കമ്പനി അവഗണിച്ചു എന്നാണ് കണ്ടെത്തൽ. അന്വേഷണം പുരോഗമിക്കുകയാണ്.
മീനാക്ഷിപ്പുഴയുടെ തീരത്തടിഞ്ഞ മണ്ണ് നീക്കിയാണ് പരിശോധന. പുഴയിലേക്ക് ഒഴുകിയെത്തിയ കണ്ടെയ്‌നറുകളുടെ അവശിഷ്‌ടങ്ങളിലും തിരഞ്ഞു. പാലത്തിൽ അടിഞ്ഞ മണ്ണ് ബുധൻ പുലർച്ചയോടെ നീക്കി. മേപ്പാടി–ചൂരൽമല പാതയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പദ്ധതിപ്രദേശത്തെ മൺകൂനകൾ നീക്കാത്തത് ഭീഷണിയായി തുടരുന്നു.










0 comments